പെരുമ്പാവൂര്‍: കാഞ്ഞിരക്കാട് പ്രവര്‍ത്തിക്കുന്ന പശനിര് മ്മാണ കമ്പനിയില്‍ അനധികൃത ര്‍ സൂക്ഷിച്ചിരുന്ന യൂറിയ പോ ലീസ് പിടികൂടി. പശനിര്‍മ്മാണ യൂണിറ്റ് ഉടമകളില്‍ ഒരാളെ അ റസ്റ്റ് ചെയ്തു. പറവൂര്‍ മുത്താകു ന്നം വലിയ പറമ്പില്‍ ചിത്തിര ന് (65) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും 66 ചാക്ക് യൂറിയ പോലീസിന് ലഭിച്ചു. അനധികൃതമായി യൂറിയ സൂക്ഷിച്ചിരുന്നതായി ലഭിച്ച ര ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പശനിര് മ്മാണ കമ്പനിയില്‍ പരിശോധന നടത്തിയത്. കര്‍ഷകര്‍ക്ക് കൃഷിയാവശ്യത്തിന് സബ്സിഡിയാ യി നല്കുന്ന യൂറിയയാണ് പശ നിര്‍മ്മാണത്തിന് അനധികൃതമായി ശേഖരിച്ച് ഉപോയഗിച്ച് വരുന്നത്.
പ്ലൈവുഡ് നിര്‍മ്മാണ ക മ്പനികളില്‍ ഷീറ്റുകള്‍ ചേര്‍ത്ത് ഒട്ടിക്കുന്നതിനാണ് ഈ പശ ഉപയോഗിക്കുന്നത്. പൊതുവിപണിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ പത്തില്‍ ഒന്ന് വിലക്കാണ് യൂറിയ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത് മുതലെടുത്താണ് ഇത്ത രം പശനിര്‍മ്മാണ കമ്പനികള്‍ യൂറിയ തട്ടിയെടുക്കുന്നത്.
അറസ്റ്റിലായ പ്രതിക്കെതി രെ അവശ്യവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: