കൊച്ചി: റെയില്‍വേ കേരളത്തെയല്ല കേരളം റെയില്‍വേയെ അവഗണിച്ചതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. സംസ്ഥാനം മാറിമാി ഭരിച്ചവര്‍ കേരളത്തിലെ റെയില്‍ വികസനത്തെ ഗൗരവമായി കണ്ടില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
എല്ലാക്കാലത്തും ട്രെയിനുകള്‍ വേണമെന്നല്ലാതെ വണ്ടിയോടിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി പരിശ്രമിച്ചില്ല കേരളം.
റെയില്‍വേ പദ്ധതികള്‍ക്കൊന്നും ഭൂമി ഏറ്റെടുത്തു നല്കാന് സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിഞ്ഞിട്ടില്ല. ഗുരുവായൂര്‍-താനൂര്‍ പാത, അങ്കമാലി-ശബരി പാത എന്നിവക്ക് മുന്‍ റെയില്‍വേ ബജറ്റുകളില്‍ ഫണ്ട് വകയിരുത്തിയിരുന്നുവെങ്കിലും സ്ഥലം ലഭ്യമാകാഞ്ഞതിനാല്‍ പദ്ധതികള്‍ നീണ്ടു. മലബാറിലേയും കിഴക്കന്‍ മേഖലയിലേയും യാത്രാദുരിതത്തിന് ഈ പദ്ധതികള്‍ പരിഹാരമായേനെ. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ റെയില്‍ ബജറ്റില്‍ ഈ രണ്ടു പദ്ധതികള്‍ക്കും തുക അനുവദിച്ചെങ്കിലും സ്ഥലം കിട്ടാഞ്ഞതിനാല്‍ തുക ലാപ്സാവുകയായിരുന്നു. ഈ വര്‍ഷവും ബജറ്റ് തയ്യാറാക്കും മുന്‍പ് ഈ പദ്ധതികള്‍ മന്ത്രാലയത്തിനു മുന്നിലെത്തിക്കുന്നതില്‍ കേരള എംപിമാരും സര്‍ക്കാരും പരാജയപ്പെട്ടു.
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കും പ്രധാന തടസ്സം ഭൂമി ഏറ്റെടുത്തു കൈമാറാത്തതാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിനായി നീക്കം നടന്നുവെങ്കിലും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം തന്നെ ഈനീക്കത്തെ തുരങ്കം വച്ചു. കേരളത്തിന് പുതിയ ട്രയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം ന്യായമാണെങ്കിലും അതിന് ആവശ്യമായ ട്രാക്ക് ഇവിടില്ലെന്നതാണ് സത്യം. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗതയില്‍ പോകേണ്ട ട്രെയിനുകള്‍ കേരളത്തില്‍ ഇപ്പോള്‍ ഓടുന്നത് 60 കി.മീ വേഗത്തിലാണ്. ആവശ്യമായ ട്രാക്കുകള്‍ ഇല്ലാത്തതാണ് കാരണം. ഇപ്പോഴുള്ള റെയില്‍വേ ലൈനോട് ചേര്‍ന്ന് മുന്നാമതൊരു അതിവേഗട്രാക്ക് സ്ഥാപിക്കാമെന്ന് നിര്‍ദ്ദേശം വന്നെങ്കിലും അതിനും തടസം സ്ഥലലഭ്യതതന്നെ. സിഗ്നല്‍ സംവിധാനം ഉള്‍പ്പെടെ അടിസ്ഥാന മേഖലയില്‍ കേരളത്തില്‍ റെയില്‍വേ ഒട്ടേറെ പിന്നിലാണെങ്കിലും ബജറ്റ്കാലത്തു മാത്രമാണ് സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ശ്രദ്ധകൊടുക്കുന്നത് എന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: