അള്‍ജിയേഴ്സ്: ചരിത്രത്തിലാദ്യമായി അള്‍ജീരിയയെ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ച കോച്ച് വാഹിദ് ഹാലിലോദിച്ച് സ്ഥാനമൊഴിഞ്ഞു. അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദെലാസിസ് ബോട്ടെഫ്ലിക്കയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബോസ്നിയ സ്വദേശിയും 61കാരനുമായ കോച്ച് സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. അള്‍ജീരിയന്‍ പ്രസിഡന്റ് ഹാലിലോദിച്ചിനോട് കോച്ചായി തുടരാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയോട് 2-1 ന് തോറ്റാണ് അള്‍ജീരിയ പുറത്തായത്. മുന്‍ ഐവറി കോസ്റ്റ് കോച്ചായിരുന്ന ഹാലിലോദിച്ച് 2011 ജൂലായിലാണ് മൂന്നുവര്‍ഷത്തെ കരാറില്‍ അള്‍ജീരിയന്‍ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇനി തുര്‍ക്കി ക്ലബ്ബ് ട്രബ്സോണ്സ്പറിന്റെ കോച്ചായി പ്രവര്‍ത്തിക്കാനാണ് ഹാലിലോദിച്ചിന്റെ തീരുമാനം.
ഈ ലോകകപ്പിനിടെ രാജിവെക്കുന്ന ഏഴാമത്തെ പരിശീലകനാണ് വാഹിദ് ഹാലിലോദിച്ച്. ഹോണ്ടുറാസിന്റെ ലൂയിസ് സുവാരസ്, ഇറാന് കോച്ച് കാര്‍ലോസ് ഖ്വിറോസ്, ജപ്പാന് പരിശീലകന് ആല്‍ബര്‍ട്ടോ സക്കറോണി, ഇറ്റാലിയന്‍ പരിശീലകന് സെസാര്‍ പ്രാന്‍ഡെല്ലി, നൈജീരിയന്‍ കോച്ച് സ്റ്റഫന് കേഷി എന്നിവരാണ് ടീമുകളുടെ പരാജയത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: