നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് തരക്കേടില്ലാത്ത തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തിട്ടുണ്ട്. 62 റണ്‍സോടെ മുരളി വിജയും 12 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി സ്റ്റുവര്‍ട്ട് ബിന്നി അരങ്ങേറ്റം കുറിച്ചു.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോര്‍ 33-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത ശിഖര്‍ധവാനെ ആന്ഡേഴ്സണ് മാറ്റ് പ്രയറുടെ കൈകളിലെത്തിച്ചു. പിന്നീട് മുരളി വിജയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് സ്കോര്‍ 106-ല്‍ എത്തിച്ചു. 38 റണ്‍സെടുത്ത പൂജാരയെയും ആന്ഡേഴ്സണ് മടക്കിയതോടെ ഈ കൂട്ടുകെട്ടും തകര്‍ന്നു. പിന്നീടെത്തിയ വിരാട് കോഹ്ലിക്ക് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ഒരു റണ്‍സ് മാത്രമെടുത്ത കോഹ്ലിയെ സ്റ്റുവര്‍ട്ട് ബ്രോഡ് ഇയാന്‍ ബെല്ലിന്റെ കൈകളിലെത്തിച്ചു. രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്ഡേഴ്സണ് മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: