ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ഗവര്‍ണ്ണര്‍മാരെ വിചാരണ ചെയ്യാനാവില്ലെന്ന് കേരളാ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത്. ഈ സാഹചര്യത്തില്‍, അഴിമതിക്കേസില്‍ തനിക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ചെയ്യാന്‍ ദല്‍ഹിക്കോടതി നല്കിയ ഉത്തരവ് റദ്ദാക്കണമെന്നും അവര്‍ ദല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു.
ഭരണഘടനയുടെ 361(2) വകുപ്പു പ്രകാരം ഗവര്‍ണ്ണര്‍മാര്‍ക്കെതിരെ ക്രിമിനല്‍ നടപടികളെടുക്കാന്‍ സാധ്യമല്ലെന്ന് ഷീലാ ദീക്ഷിതിനു വേണ്ടി ഹാജരായ അഡ്വ. എം. പ്രാച കോടതിയില്‍ വാദിച്ചു. അവരിപ്പോള്‍ കേരള ഗവര്‍ണ്ണറാണ്. അതിനാല്‍ നടപടി എടുക്കാനാവില്ല. അഭിഭാഷകന് ചൂണ്ടിക്കാട്ടി. കേസ് ജസ്റ്റീസ് സുനില്‍ ഗൗര്‍ ജൂലൈ 23ലേക്ക് മാറ്റി. ബിജെപി നേതാവ് വിജേന്ദര്ഗുപത്യാണ് പരാതി നല്‍കിയത്. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പൊതുഫണ്ടില്‍ നിന്ന് 22.56 കോടി ചെലവിട്ട് പരസ്യം നല്‍കിയെന്നാണ് കേസ്. പരാതിയിന്മേല് ഷീലക്കെതിരെ കേസെടുക്കാന്‍ വിചാരണക്കോടതി ഉത്തവിട്ടിരുന്നു. ജലബോര്‍ഡ് അഴിമതി, കോമണ്‍വെല്‍ത്ത് ശംയിംസ് എന്നിവയിലും ഷീലയ്ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജലബോര്‍ഡ് അഴിമതിക്കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ്, ദല്‍ഹിയില്‍ തോറ്റ്തൊപ്പിയിട്ട് നില്‍ക്കുകയായിരുന്ന അവരെ കേരള ഗവര്‍ണ്ണറാക്കിയത്. അങ്ങനെ ഭരണഘടനാ പരിരക്ഷ നല്കി രക്ഷിക്കുകയായിരുന്നു ലക്ഷ്യം.
അതിനിടെ ഷീലാ ദീക്ഷിത്കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ സന്ദര്‍ശിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിട്ടില്ല. എത്രകാലം താന്‍ കേരള ഗവര്‍ണ്ണര്‍ ആയിരിക്കുമെന്ന് പറയാനാവില്ലെന്ന് പിന്നീട് അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: