ന്യൂദല്‍ഹി: ബജറ്റ് അവതരണത്തിനിടെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ഡ്രിംഗ്സ് ബ്രെയ്ക്ക് അനുവദിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സ്പീക്കര്‍ ഇടവേള നല്‍കിയത്. 11.45 ന് നിര്‍ത്തി വെച്ച ബജറ്റവതരണം 11.50 ന് പുനരാരംഭിച്ചു.
ചില ആരോഗ്യ കാരണങ്ങളാല്‍ ഇടവേള അനുവദിക്കണമെന്ന ധനമന്ത്രിയുടെ അപേക്ഷ അംഗീകരിക്കുകയായിരുന്നുവെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു. നടുവേദനയും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനാല്‍ ഇടവേളയ്ക്ക് ശേഷം തന്റെ സീറ്റില്‍ ഇരുന്നാണ് ജെയ്റ്റ്ലി പ്രസംഗം തുടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: