കോട്ടയം: ഇന്ത്യ ഒരു രാഷ്ട്രമായി ഇന്നും നിലനില്‍ക്കുന്നത് ചരിത്രപരമായും സാംസ്കാരികമായും നൂറ്റാണ്ടുകളായി പിന്‍പറ്റിയിരുന്ന നാനാത്വത്തില്‍ ഏകത്വം എന്ന ബോധം തലമുറകളായി കൈമാറിയിരുന്നത്കൊണ്ണ്ടാണെന്ന് ജസ്റ്റിസ് കെ.ടി തോമസ് അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ രാജ്യാന്തരപഠനവകുപ്പിന് കീഴിലുള്ള കെ.പി.എസ്. മേനോന് ചെയറും കോട്ടയം ഡി.സി.ബുക്സും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പാക്കിസ്ഥാനെക്കുറിച്ചുള്ള ഡോ. ടി.വി. പോളിന്റെ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ പല രാജ്യങ്ങളും ആഭ്യന്തര പ്രശ്നങ്ങള്‍കൊണ്ട് ദേശരാഷ്ട്രമെന്ന സങ്കല്പത്തില് പുതിയ മാനങ്ങള്‍ നല്കേണ്ടണ്ി വന്നപ്പോഴും ഇന്ത്യ അചഞ്ചലമായി നിലകൊള്ളുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ ഒരു ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യയുടെ പ്രാരംഭകാലഘട്ടത്തിലെ ആദര്‍ശാധിഷ്ഠിത രാഷ്ട്രീയവും ഏറ്റവും വലിയ സമ്പത്തായിരുന്നുവെന്നും അദ്ദേഹം ചൂണ്‍ിക്കാട്ടി.
മക്ഗില്‍ സര്‍വ്വകലാശാല രാജ്യാന്തര വിഭാഗം പ്രൊഫസറും വാറിയര്‍ സ്റ്റേറ്റ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഡോ. ടി.വി. പോള്‍ ഡോ.എ.എം.തോമസ്, ഡോ. കെ.എം. സീതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: