കോട്ടയം: സമുദായ സംഘടനകളുടെ പരാതിയെ അവഗണിച്ചും നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കാതെയും, സ്വര്‍ഗ്ഗീയവിരുന്നിന് എന്‍ഒസി നല്‍കാനുള്ള നീക്കം കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് ഹിന്ദു ഐക്യവേദി നേതൃയോഗം മുന്നറിയിപ്പ് നല്കി.
ഭരണകൂടത്തിന്റെ അവഗണനയ്ക്കെതിരെ കഴിഞ്ഞ ഏപ്രില്‍ 23ന് സമുദായനേതാക്കളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ധര്‍ണ്ണ നടത്തിയിരുന്നു. 2013 ജനുവരി 31ന് വാദം പൂര്‍ത്തിയായ വിഷയത്തില്‍ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന സ്ഥിതിവിശേഷം ഭരണകൂടത്തെ സ്വര്‍ഗ്ഗീയവിരുന്ന് അധികൃതര്‍ സ്വാധീനിക്കുന്നതിന്റെ ഉത്തമ തെളിവാണെന്ന് നേതൃയോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് പറഞ്ഞു.
പോലീസ് റിപ്പോര്‍ട്ടുകളേയും നിയമങ്ങളേയും മറികടക്കാനും, കൃത്രിമ രേഖകള്‍ ചമയ്ക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ – ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢാലോചനയാണ് തീരുമാനം വൈകിപ്പിക്കുന്നതിന്റെ പിന്നിലെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. ഹിന്ദുസമൂഹത്തിന്റെ വികാരം മാനിക്കാതെയുള്ള ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ ക്രമസമാധാനം തകര്‍ക്കാനേ ഉപകരിക്കൂ എന്ന് നേതൃയോഗത്തില്‍ പങ്കെടുത്തുകൊണ്ട് നേതാക്കളായ ശ്രീകാന്ത് തിരുവഞ്ചൂര്‍, പൂഴിമേല്‍ രണരാജന്‍, ആര്.ഹരിലാല്‍, പ്രകാശ് കൊല്ലാട് എന്നിവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് അടിയന്തിരമായി രൂപം നല്കാന് യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: