കൗറി: ലോകത്തിലേറ്റവും ഉയരത്തിലുള്ള റെയില്‍വേപ്പാലം ഒരുങ്ങുന്നു, ജമ്മുകാശ്മീരില്‍. ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ 2016 ഡിസംബറില്‍ ഈ വിസ്മയം പൂര്‍ത്തിയാകും. 359 മീറ്റര്‍ (1177 അടി) ഉയരത്തിലാണ് പാലവും പാലത്തിലെ റെയില്‍വേപ്പാളവും. ഫ്രാന്‍സിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതല്‍. ജമ്മു കാശ്മീരിലെ ചെനാബ് നദിക്കു കുറുകെയുള്ള മലനിരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം.
ചൈനയില്‍ ഗുയീഛോവൂവില് ബീപാഞ്ചിയാങ് നദിക്കു കുറുകെയുള്ള 275 മീറ്റര്‍ ഉയരത്തിലുള്ള റെയില്‍ പാലമാണ് ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും ഉയരം കൂടിയത്.
2002ല്‍ നിര്‍മ്മാണം ആരംഭിെച്ചതെങ്കിലും ശക്തമായ കാറ്റുള്ളതിനാല്‍ തൊഴിലാളികളുടെ സുരക്ഷ കനത്ത വെല്ലുവിളിയാണ്. 2008ല്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചു.2010ല്‍ പുനരാരംഭിച്ചു. അതിശക്തമായ കാറ്റിനേയും ഭൂകമ്പത്തേയും പ്രതിരോധിക്കുന്ന വിധത്തിലാണ് രൂപകല്പന. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനും സംസ്ഥാനവും നേതൃത്വം നല്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മൊത്തം 553 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ആറര മണിക്കൂറോളമെടുത്താണ് ബാരമുള്ളയില്‍ നിന്നും ജമ്മുവിലേക്ക് യാത്രചെയ്യുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സമയം പകുതിയായി കുറക്കാം.
പര്‍വ്വതങ്ങളെ ബന്ധിപ്പിച്ച് ആര്‍ച്ച്. അതിനു മുകളിലായാണ് മേല്‍പ്പാലം തീര്‍ക്കുന്നത്. ഉരുക്കു കൊണ്ട് നിര്‍മ്മിച്ച ഗോപുരത്തില്‍ പാലത്തെ ബന്ധിച്ച് കേബിള്‍ ക്രെയിനുകളും സ്ഥാപിക്കുന്നുണ്ട്. 1315 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മ്മാണത്തിനായി 25000 ടണ്ണിലധികം സ്റ്റീലാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: