സാവോപോളോ: ഹോളണ്ടിനെതിരായ സെമി ഫൈനല്‍ പരിക്കുമൂലം നഷ്ടമായ അര്‍ജന്റീനിയന്‍ തുറുപ്പുചീട്ട് എയ്ഞ്ചല്‍ ഡി മരിയ പരിശീലനം ഉഷാറാക്കി. ലയണല്‍ മെസിയും മറ്റു സഹതാരങ്ങളും സംഘംചേര്‍ന്ന് കേളീ വൈഭവത്തിന്റെ മൂര്‍ച്ചകൂട്ടിയപ്പോള്‍ ഒറ്റയ്ക്കായിരുന്നു മരിയയുടെ പരിശീലനം. ഞായാഴ്ച ജര്‍മനിയുമായുള്ള ഫൈനലിന് മരിയയുണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കലാശക്കളി ജയിച്ചാല്‍, റയല്‍ മാഡ്രിഡിനൊപ്പം നേടിയ ചാമ്പ്യന്‍സ് ലീഗ് ട്രോഫിക്കു പിന്നാലെ ലോക കിരീടവും മരിയയുടെ അക്കൗണ്ടിലെത്തും.
ബെലോ ഹോറിസോണ്ടോയിലെ കളത്തിലെ പരിശീലനവേളയില്‍ അര്‍ജന്റീനയുടെ എല്ലാ താരങ്ങളും നല്ല ആവേശത്തിലായിരുന്നു. മെസിയും മറ്റുള്ളവരും ചെറിയ ടീമുകളായി തിരിഞ്ഞ് പന്തടിച്ചു. മരിയ അല്‍പ്പം വിയര്‍ക്കാന്‍ ഉറപ്പിച്ചുതന്നെ ഇറങ്ങി. റിയോ ഡി ജനീറോയിലാണ് അര്‍ജന്റീന ഇനി തമ്പടിക്കുക. ടീം ഇന്നു ക്യാംപില്‍ എത്തിച്ചേരും. നാളെയാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: