കോട്ടയം: കോട്ടയം ജില്ലയില്‍ ബിഎസ്എന്‍എല്‍ ലാന്ഡ്ഫോണ്, മൊബൈല്‍ ഉപഭോക്താക്കള്‍ േനരിട്ടു കൊണ്ടിരിക്കുന്ന സാങ്കേതിക തകരാറുകള്‍ക്ക് അടുത്തമാസം പകുതിയോടെ പരിഹാരമാകുമെന്ന് കോട്ടയം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് ടി മത്തായി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബിഎസ്എന്‍എല്‍ മൊബൈല്‍ നെറ്റ്വര്ക്കില് വന്നിട്ടുള്ള തടസങ്ങള്‍ പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ 55 മൊബൈല്‍ ടവര്‍ സൈറ്റിലെ ബാറ്ററികള്‍ക്ക് സംഭവിച്ച തകരാറുകളാണ് തടസങ്ങള്‍ക്ക് വഴിവെച്ചത്. തകരാറിലായ ബാറ്ററികള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ടെണ്ടര്‍ ഏറ്റെടുത്ത കമ്പനിയില്‍ നിന്നും താമസിയാതെ ബാറ്ററികള്‍ എത്തുന്നതോടെ പ്രശ്നപരിഹരമാകുമെന്നാണ് ബിഎസ്എന്‍എല്‍ മേധാവികള്‍ അവകാശപ്പെടുന്നത്. മൂന്നു മുതല്‍ അഞ്ചുമാസം വരെ നീളുന്ന നടപടിക്രമങ്ങളാണ് ടെണ്ടറിന് വേണ്ടി വന്നത്. ഇതാണ് പ്രശ്നം പരിഹാരത്തിന് കാലതാമസമുണ്ടാക്കി.യതെന്നും ജനറല്‍ മാനേജര്‍ വിശദീകരിച്ചു.
ലാന്‍ഡ് ലൈന്‍ തകരാറുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ വരുന്നുണ്ട്. കരാര്‍ തൊഴിലാളികളുടെ സമരവും തുടര്‍ച്ചയായ മഴയും മൂലമാണ് തകരാറുകള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നത്. ഇക്കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്ന അസൗകര്യങ്ങള്‍ ഗൗരവമേറിയതാണെന്ന ബോധ്യമുണ്ടെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
കോട്ടയം എസ്എസ്എക്ക് കീഴില്‍ 28 ലക്ഷം ലാന്റ് ലൈനുകളുണ്ടായിരുന്നതില്‍ ഒരുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം ലാന്‍ഡ്ലൈന്‍ കണക്ഷനുകള്‍ ഇല്ലാതായി. സേവനത്തിലെ കുറവല്ല മൊബൈല്‍ഫോണിന്റെ വളര്‍ച്ചയാണ് ഇതിന് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
കഴിഞ്ഞ വര്‍ഷം കോട്ടയം എസ്എസ്എ യുടെ വരുമാനം 2012-13ല്‍ 180.37 കോടിയായിരുന്നത് 192.45 കോടിയായി ഉയര്‍ന്നു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 6. 7 ശതാമനം കൂടുതലാണ്. 2013-14 മുതല്‍ ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതി വരെ 4,894 പുതിയ ലാന്‍ഡ്ലൈന്‍ കണക്ഷനുകളും 15,419 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നല്കി. മൊബൈല്‍ഫോണ്‍ കണക്ഷന് 103,360 എണ്ണമാണ് നല്‍കിയത്. 3,244 സിഡിഎംഎ ഡബ്ലു എല്‍ എല്‍ കണക്ഷന്, 1,025 വൈമാക്സ് കണക്ഷന് എന്നിവയ്ക്കു പുറമെ ഫഌറ്റുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും യോജിച്ച പുതിയ തലമുറ ബ്രോഡ്ബാന്‍ഡായ 21 എഫ്ടിടിഎച്ച് (ഫൈബര്‍ ടു ദി ഹോം) കണക്ഷനുകളും നല്കി. കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിലാണ് നിലവില്‍ എഫ്ടിടിഎച്ച് കണക്ഷനുകള്‍ നല്കപ്പെട്ടിരിക്കുന്നത്.
നടപ്പുവര്‍ഷം 2014-15ല്‍ പതിനായിരം പുതിയ കണക്ഷനുകളം 25,870 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1,53,000 മൊബൈല്‍ ഫോണ്‍ കണക്ഷനുകളും നാലായിരം വൈമാക്സ് കണക്ഷനുകളും ഏഴായിരം സിഡിഎംഎ കണക്ഷനുകളും നല്‍കും. ഇതിനു പുറമെ 500 എഫ്ടിടിഎച്ച് കണക്ഷനുകളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിഎം അഡ്മിനിസ്ട്രേഷന് എം എസ് ഹരി, ഡിജിഎം ഫിനാന്‍സ് ജോസഫ് ജോണ്‍, ഡിജിഎം മാര്‍ക്കറ്റിങ് കെ എം കൊച്ചുറാണി, ഡിജിഎം സിഎഫ്എ പി കെ അബ്രാഹം, ഡിജിഎം മൊബൈല്‍ എ കെ മോഹന്‍ എന്നിവരും പത്രസ മ്മേളനത്തില്‍ സന്നിഹതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: