തിരുവനന്തപുരം: വക്കം പുരുഷോത്തമന് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. മിസോറാം ഗവര്‍ണറായിരുന്ന വക്കത്തെ നാഗാലാന്റിലേക്ക് സ്ഥലം മാറ്റിയിരുന്നു. ത്രിപുരയുടെ ചുമതലയും അധികമായി നല്‍കിയിരുന്നു. എന്നാല്‍ തന്നോട് ചോദിക്കാതെയാണ് നാഗാലാന്റിലേക്ക് സ്ഥലംമാറ്റിയെതെന്നാരോപിച്ചാണ് രാജി. രാജിക്കത്ത് രാഷ്ട്രപതിക്ക് ഫാക്സ് ചെയ്തു.
തന്റെ സ്ഥലംമാറ്റം രാഷ്ട്രീയപ്രേരിതമാണ്. രാജ്ഭവന് മുന്നില്‍ പോലും ബോംബുപൊട്ടുന്ന സ്ഥലമാണ് നാഗാലാന്റ്. പക്ഷേ, അതുപേടിച്ചല്ല താന്‍ നാഗലാന്റിലേക്ക് പോകാത്തത്. തന്റെ അഭിപ്രായം ആരായാതെ സ്ഥലംമാറ്റിയതുകൊണ്ടാണെന്നും വക്കം പറഞ്ഞു. സജീവരാഷ്ട്രീയത്തിലേക്ക് ഇനിയില്ല. കേരള രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കും. സ്ഥാനമാനങ്ങള്‍ വഹിക്കില്ലെന്നും വക്കം പറഞ്ഞു.
അഗസ്ത കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐചോദ്യം ചെയ്തതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര ഗവര്‍ണ്ണറായിരുന്ന എം.കെ. നാരായണനും ഗോവ ഗവര്‍ണ്ണറായിരുന്ന ബി.വി. വാഞ്ചുവും രാജിവച്ചിരുന്നു. അഴിമതിക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും കേരള ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത് ഇതുവരെ രാജിവച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: