കാക്കനാട്: സ്വന്തം മണ്ഡലത്തിലെ റോഡിന്റെ ശോച്യാവസ്ഥ മാറ്റാത്ത പൊതുമരാമത്ത് മന്ത്രി, തന്റെ പാര്‍ട്ടിക്കകത്തെ ‘മണിമേക്കര്‍’ മാത്രമായി അധഃപ്പതിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു.
കങ്ങരപ്പടി ജംഗ്ഷന് വികസനം പാതിവഴിയില്‍ ഉപേക്ഷിച്ച സ്ഥലം എംഎല്‍എകൂടിയായ മന്ത്രിയുടെയും,പൊതുമരാമത്ത് അധികൃതരുടെയും അനാസ്ഥക്കെതിരെ ബിജെപി കങ്ങരപ്പടി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം മണ്ഡലത്തിലെ ഒരു ജങ്ക്ഷന്റെ വികസനം, ജനങ്ങളുടെ മുന്പില് പൊതുവേദിയില്‍ പ്രഖ്യാപിച്ച്, നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാത്ത മന്ത്രി എങ്ങിനെ സംസ്ഥാനത്തെ തകര്‍ന്നു തരിപ്പണമായ റോഡുകള്‍ നന്നാക്കും, രമേശ് ചോദിച്ചു.
യോഗത്തില്‍ ബി.ജെ.പി.കങ്ങരപ്പടി മേഖലാ കമ്മിറ്റി പ്രസിഡന്റ് എം.സി. ദിനേശ് അധ്യക്ഷത വഹിച്ചു. ഭാരതീയ വികാസ് പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ .പി.എസ്. ഗോപിനാഥ്, തപസ്യ കലാവേദി സംസ്ഥാന സെക്രട്ടറി പി.കെ. രാമചന്ദ്രന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.മുരളീധരന്,കളമശ്ശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ ,അധ്യാപക സെല്‍ കണ്‍വീനര്‍ സി.കെ. ഗോപിനാഥ്, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി.കെ.വേലായുധന്, ജന.സെക്രട്ടറി എം.എ. തങ്കപ്പന് , മേഖലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി, ടി.ആര്. അനില്‍കുമാര്‍, ഹിന്ദു ഐക്യവേദി ആലുവ മണ്ഡലം സെക്രട്ടറി രവി തേവക്കല്‍, രാജപ്പന്, വാസുദേവന്‍,സന്തോഷ്, ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: