ബാഗ്ദാദ്: ഇറാക്ക് സുരക്ഷാ സേന 255 സുന്നി തടവുകാരെ വധിച്ചു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പുറത്തു വിട്ടതാണ് ഈ വിവരം. മൊസൂള്‍, തല്‍ അഫാര്‍, ബാഖുബ, ജുമാര്ഖെ, റവ, ഹില്ല എന്നീ ആറ് ഗ്രാമങ്ങളിലാണ് തടവുകാരെ വധിച്ചത്. ഇറാക്കില്‍ ഐഎസ്ഐഎസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമെന്ന നിലയില്‍ ജൂണ്‍ ഒമ്പതിനു ശേഷമാണ് സുന്നി തടവുകാരെ കൂട്ടക്കുരുതി ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
സുന്നി വിമതരുടെ മുന്നേറ്റത്തെ തുടര്‍ന്ന് പട്ടാളം പിന്മാറിയ ശേഷമാണ് തടവുകാരെ കൊന്നൊടുക്കിയതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാക്കി സേനയില്‍ ഭൂരിഭാഗവും ഷിയാ വിഭാഗക്കാരാണ്. നിയമവിരുദ്ധമായ കൂട്ടക്കുരുതി, യുദ്ധക്കുറ്റവും മനുഷ്യത്വത്തിന് എതിരുമാണെന്ന് മനുഷ്യാവാകാശ സംഘടന ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: