498. വൃദ്ധഃ -വൃദ്ധന് വൃദ്ധിപ്രാപിച്ചവന്, വര്‍ദ്ധിച്ചവന്‍, സാമാന്യ വ്യവഹാരത്തില്‍ ഏറെ പ്രായം ചെന്നവരെ കുറിക്കാനാണ് വൃദ്ധശബ്ദം ഉപയോഗിക്കുന്നത്. നാമം, രൂപം, ഗുണം തുടങ്ങിയവയ്ക്ക് അതീതമായ ബ്രഹ്മചൈതന്യമായിരിക്കെത്തന്നെ പ്രപഞ്ചമായി സ്വയം വര്‍ദ്ധിക്കുന്ന സര്വാദിയായ ഗുരുവായൂരപ്പനെ വൃദ്ധന് എന്നു വിളിക്കുന്നത് ഉചിതം. ഭഗവാന്റെ പ്രായം കണക്കാക്കാന്‍ മാര്‍ഗ്ഗമൊന്നും ഇല്ലെങ്കിലും പ്രപഞ്ചത്തെക്കാള്‍ പ്രായക്കൂടുതല്‍ ഭഗവാനുണ്ടെന്നു തീര്‍ച്ചയാണല്ലോ. ആ അര്‍ത്ഥത്തിലും ഭഗവാന് വൃദ്ധനാണ്.
499. വൃത്തിഹീനഃ – ഒരു പ്രവര്‍ത്തനവും ഇല്ലാത്തവന് വൃത്തി എന്ന പദത്തിന് ഉപജീവനം, ജീവിക്കാന്‍ വേണ്ട തൊഴില്‍, പെരുമാറ്റം, നടപടി, അവസ്ഥ, ഭ്രമണം, ശബ്ദവ്യാപാരം തുടങ്ങി വിവിധാര്ത്ഥങ്ങള്. വൃത്തി എന്നു കേട്ടാലുടന്‍ മലയാളികളുടെ മനസ്സില്‍ തെളിയുന്ന ശുചിത്വം, വെടിപ്പ് എന്ന അര്‍ത്ഥം ഇവിടെ പ്രസക്തമല്ല. ഭഗവാന് നിര്വ്യാപരനും നിര്‍വികാരനുമാണ്. എങ്കിലും എല്ലാം ചെയ്യുന്നവനുമാണ്. താനൊന്നും ചെയ്യാതെ സര്‍വം ചെയ്തീടുന്ന മായാമയനാണ്.
500. വിശ്വജിത്ഃ – എല്ലാത്തിനെയും ജയിച്ചവന്, വിശ്വത്തെ ജയിച്ചവന്, സങ്കല്പമാത്രംകൊണ്ട് വിശ്വത്തെ സൃഷ്ടിച്ചു സംഹരിക്കുന്ന ഗുരുവായൂരപ്പന് താന്‍തന്നെ സൃഷ്ടിച്ച വിശ്വത്തെ ജയിക്കുന്നതെന്തിന് എന്നു സംശയം തോന്നാം. ലോകത്തിന്റെ സുസ്ഥിതിക്ക് ഭഗവാനു പലപ്പോഴും അവതാരങ്ങള്‍ സ്വീകരിക്കേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും നിരവധിയാണ്. ആ അവതാരങ്ങളില്‍ ഭഗവാന് അധര്‍മ്മികളെ എതിര്‍ക്കുകയേ വഴിയുള്ളൂ. എല്ലായ്പ്പോഴും ജയം ഭഗവാനുതന്നെയാകയാല് വിശ്വജിത് എന്നു നാമം.
501. വിശ്വപാവനഃ – വിശ്വത്തെ ജയിച്ചവന്. എല്ലാത്തിനെയും ജയിച്ചവന്. ഗുരുവായൂരപ്പന് വിശ്വനാഥനാണ്. വിശ്വം സൃഷ്ടിച്ച ഭഗവാന് അതിന്റെ അഭംഗുരമായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടതുണ്ട്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: