ന്യദല്‍ഹി: പാരിസ്ഥിതികാനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പാറമടകളുടേയും കരിങ്കല്‍ ക്വാറികളുടേയും ലൈസന്‍സ് റദ്ദാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. ആവശ്യമായ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കൊപ്പം ഇത്തരത്തിലുള്ള മണല്‍ വാരല്‍ കേന്ദ്രങ്ങളുടെ ലൈസന്‍സുകളും റദ്ദാക്കണമെന്ന് ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. കേരളത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്ക്കെതിരായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം.
വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ട്രിബ്യൂണലില്‍ രേഖാമൂലം മറുപടി നല്‍കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പരിസ്ഥിതി വകുപ്പ് എന്നിവയുടെ അനുമതിയില്ലാതെ പുതിയ ലൈസന്‍സുകള്‍ അനുവദിക്കരുത്, ട്രിബ്യൂണല്‍ ഉത്തരവില്‍ പറയുന്നു. കേസ് അടുത്തമാസം 11ന് വീണ്ടും പരിഗണിക്കും.
മതിയായ അനുമതികള്‍ വാങ്ങാതെ 2400 ക്വാറികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്ക്. മണല്‍വാരല്‍ കേന്ദ്രങ്ങളും ഇതേപോലെതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൃത്യമായ അനുമതികളില്ലാതെ ഒരു ഖനനത്തിനും അനുമതി നല്‍കരുതെന്ന് 2013ല്‍ ദേശീയ ട്രിബ്യൂണല്‍ ഉത്തരവിട്ടതാണ്. എന്നാല്‍ ഇതൊന്നും കേരളത്തില്‍ പാലിക്കപ്പെടുന്നില്ലെന്ന് കാണിച്ച് അഭിഭാഷകരായ സായൂജ് മോഹന്‍ദാസ്, കെ.കെ സുധീഷ് എന്നിവര്‍ നല്കിയ അപേക്ഷയിലാണ് ട്രിബ്യൂണലിന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: