ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ കുപ്രസിദ്ധമായ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപിയും ബോളിവുഡ് നടനുമായ മിഥുന് ചക്രവര്‍ത്തിക്ക് പങ്കുണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നു.
ചിട്ടി കമ്പനിയുടെ ബ്രാന്റ് അംബാസഡറായിരുന്നു മിഥുന് ചക്രവര്‍ത്തി. കമ്പനിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് ഇദ്ദേഹമായിരുന്നു. നേരത്തെ സിബിഐ മിഥുന് ചക്രവര്‍ത്തിയോട് വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചിരുന്നു. മിഥുന് ചക്രവര്‍ത്തിയെ ഉടന്‍തന്നെ സിബിഐ കൊല്‍ക്കത്തയിലേക്ക് വിളിച്ച്വരുത്തി തെളിവെടുക്കും.
ആയിരക്കണക്കിന് പേരുടെ പണം തട്ടിച്ച ശാരദാ ചിട്ടിക്കേസിലെ പ്രധാനപ്രതി സുദീപ്തോ സെന്‍, തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പി. കുണാല്‍ ഘോഷ്, ദേവയാനി മുഖര്‍ജി എന്നിവരെ സിബിഐ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഏകദേശം 2,459 കോടി രൂപയുടെ തട്ടിപ്പ് ശാരദ ഗ്രൂപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കേസ് അന്വേഷണത്തിനായി സിബിഐ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: