കൊച്ചി: മെട്രോ നിര്‍മ്മാണത്തിന്റ ഭാഗമായി ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ആലുവ പുളിഞ്ചോട് ഭാഗത്തെ രണ്ടാമത്തെ ഗര്‍ഡറും സ്ഥാപിച്ചു. ഞായറാഴ്ച രാത്രി കളമശേരി ടിവിഎസ് ജംഗ്ഷനിലാണ് ഗര്‍ഡര്‍ സ്ഥാപിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടിവിഎസ് ജംഗ്ഷനില്‍ നിന്നും എറണാകുളം ഭാഗത്തേയ്ക്കു ഒന്നൊന്നായി ഗര്‍ഡറുകള്‍ സ്ഥാപിക്കും. ആദ്യ ദിവസങ്ങളില്‍ ഒരു ഗര്‍ഡര്‍ വീതമേ സ്ഥാപിക്കാന്‍ സാധിച്ചിട്ടുള്ളു എങ്കിലും ഓരോ ദിവസവും രണ്ടു വീതം ഗര്‍ഡര്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തില്‍ നേരത്തേ തന്നെ രണ്ട് ഗര്‍ഡറുകള്‍ സ്ഥാപിച്ചിരുന്നു.
ഇതു കൂടാതെ മെട്രോയുടെ റെയിലുകള്‍ സ്ഥാപിക്കുന്നതിനുള്ള ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് പുളിഞ്ചോട്ടിലാണ്. രണ്ടു ഗര്‍ഡറുകള്‍ മാത്രമെ തത്കാലം പുളിഞ്ചോട്ടില്‍ സ്ഥാപിക്കുകയുള്ളുവെന്ന് ഡിഎംആര്‍സി വ്യക്തമാക്കി. ബാക്കിയുള്ളവ പിന്നീട് സ്ഥാപിക്കും. ഇനി കുസാറ്റ് മുതല്‍ കലൂര്‍ സ്റ്റേഡിയം വരെയുള്ള മൂന്നാം റീച്ചിലാണ് നിലവില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനു അനുയോജ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ഥല സൗകര്യം കൂടുതലുള്ളതിനാല്‍ ട്രയല്‍ നടത്തുന്നതിനായിട്ടാണ് പുളിഞ്ചോട് തെരഞ്ഞെടുത്തത്. 25 മീറ്റര്‍ നീളവും 5.2 മീറ്റര്‍ വീതിയും 160 ടണ്‍ ഭാരവും ഉള്ള യു ആകൃതിയുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകളാണ് പുളിഞ്ചോട്ടില്‍ സ്ഥാപിച്ചത്. 35 മീറ്റര്‍ നീളവും 5.2 മീറ്റര്‍ വീതിയുമുള്ള സ്റ്റീലും കോണ്‍ക്രീറ്റും ചേര്‍ന്ന കോംപോസിറ്റ് ഗര്‍ഡറുകളാണ് എറണാകുളം നോര്‍ത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. റെയില്‍വേപ്പാളം ക്രോസ് ചെയ്യുന്ന സ്ഥലങ്ങളിലാണ് ഇത്തരത്തിലുള്ള കോംപോസിറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. ബാക്കി സ്ഥലങ്ങളിലെല്ലാം കോണ്‍ക്രീറ്റ് ഗര്‍ഡറുകളാണ് സ്ഥാപിക്കുന്നത് എന്നും ഡിഎംആര്‍സി വ്യക്തമാക്കി. മെട്രോ നിര്‍മാണത്തിനായി യു ആകൃതിയിലും ഐ ആകൃതിയിലുമുള്ള ഗര്‍ഡറുകളാണ് ഉപയോഗിക്കുന്നത്. യു ഗര്‍ഡറിന്റെ ഏകദേശം പകുതി ഭാരം മാത്രമേ ഐ ഗര്‍ഡറുകള്‍ക്ക് ഉള്ളു. ഡല്‍ഹി ആസ്ഥാനമായുള്ള പ്രീമിയര്‍ എന്ഫ്ര എന്ന സ്ഥാപനമാണ് കാസ്റ്റിംഗ് യാര്‍ഡില്‍ നിന്നും ഗര്‍ഡറുകള്‍ പാതയ്ക്കു സമീപം എത്തിക്കുന്നതിനുള്ള കരാര്‍ എടുത്തിരിക്കുന്നത്. ഇതിനായി രാത്രി പത്തു മുതല്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് കളമശേരിയിലെ എല്ആന്്ടി കാസ്റ്റിംഗ് യാര്‍ഡില്‍ നിന്നു ടവര്‍ ക്രെയിനുകളും, ഗര്‍ഡറുമായി ട്രെയിലറും പുളിഞ്ചോട്ടിലേക്കു നീങ്ങിയത്.
96 ചക്രങ്ങളും 45 മീറ്റര്‍ നീളവുമുള്ള ട്രെയിലറിലാണ് 25 മീറ്റര്‍ നീളമുള്ള ഗര്‍ഡര്‍ പുളിഞ്ചോട്ടിലേക്ക് എത്തിച്ചത്. റോഡിലെ വളവുകളില്‍ പല ഇടങ്ങളിലും ഗര്‍ഡറും പേറിയുള്ള കൂറ്റന്‍ ട്രെയിലറിനു കടന്നുപോകാന്‍ കഴിയാതിരുന്നതിനാല്‍ രണ്ടു മണിക്കൂറുകൊണ്ടാണ് പുളിഞ്ചോട് എത്താന്‍ കഴിഞ്ഞത്. ഗര്‍ഡര്‍ റോഡില്‍ ഇറക്കുന്ന സമയത്ത് ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. 400ഉം 350ഉം ടണ്‍ ഭാരം താങ്ങാന്‍ ശേഷിയുള്ള രണ്ടു ടവര്‍ ക്രെയിനുകളാണ് ഗര്‍ഡര്‍ സ്ഥാപിക്കാന്‍ ഉപയോഗിച്ചത്. ക്രെയിനുകള്‍ ഒരേ സമയം രണ്ട്് അറ്റങ്ങളില്‍ നിന്നായി ഗര്‍ഡര്‍ ഉയര്‍ത്തി പിയര്‍ കാപ്പുകള്ക്കുമേലെ വെയ്ക്കുകയായിരുന്നു. ഇതിന് 25 മിനിട്ട് സമയമെടുത്തു. ഈ സമയത്തും ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: