റോം: ലോകമെമ്പാടുമുള്ള റോമന്‍ കത്തോലിക്ക പുരോഹിതരില്‍ രണ്ട് ശതമാനം പേര് കുട്ടികളോട് ലൈംഗികാസക്തി ഉള്ളവരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അതായത് ഏകദേശം 8000 ആളുകള്‍ക്ക് തുല്യം.
കത്തോലിക്കാ സഭയെ ആകമാനം ബാലപീഡനം കുഷ്ഠരോഗം പോലെ ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 50ല്‍ ഒരു പുരോഹിതന് വീതം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് തന്റെ ഉപദേശകര്‍ അറിയിച്ചതായി മാര്‍പ്പാപ്പ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
നിരാധരമായ കാര്യമാണ് ഇതെന്ന് പറഞ്ഞ മാര്‍പാപ്പ ഇതിനെതിരെ പൊരുതുമെന്നും വ്യക്തമാക്കി. സംഭവത്തിലെ നിജ സ്ഥിതി ഉറപ്പു വരുത്തുമെന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇതിനെ നേരിടുമെന്നും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും മാര്‍പാപ്പ പറഞ്ഞു. പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തെ പാപ്പ ശക്തമായി അപലപിച്ചു.
കുട്ടികളെ നശിപ്പിക്കുന്നത് ഭീകരവും സങ്കല്പിക്കാന് കഴിയാത്തത്ര വൃത്തി കെട്ട കാര്യവുമാണ്. ഇതൊരു തരത്തിലും സഹിക്കാന്‍ പറ്റില്ല. പള്ളികളിലെ പലര്‍ക്കും വിഷയത്തെ കുറിച്ച് അറിയാമെങ്കിലും അവര്‍ അതിനെ മൂടി വയ്ക്കും. ജൂലൈ ഏഴിന് പീഡനത്തിനിരയായ കുട്ടികളെ സന്ദര്‍ശിക്കുകയും അവരെ അസ്വസിപ്പുകയും ചെയ്തിരുന്നു. എല്ലാം മറക്കാനും പുരോഹിതര്‍ ചെയ്ത കുറ്റത്തിന് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം കുട്ടികളോടായി പറഞ്ഞു.
ബാല പീഡനം നിര്‍ഭാഗ്യവശാല്‍ സാധാരണവും വ്യാപകവുമായിരിക്കുന്നു. ക്രിസ്തുവിനെ പോലെ താന്‍ വടിയെടുക്കുമെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. പുരോഹിതന്മാരുടെ ബ്രഹ്മചര്യ വ്യവസ്ഥ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പ്പ പറഞ്ഞു. 414,000 വരുന്ന പുരോഹിതരില്‍ 8000 പേരും ഇതില്‍ പെട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: