കൊച്ചി: ജാമ്യം നേടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കാണാന്‍ ബംഗളുരുവിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ഭാര്യ സൂഫിയ മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എന്‍ഐഎ കോടതി നാളത്തേക്ക് മാറ്റി. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ് പ്രതിയായ സൂഫിയ മദനിക്ക് എറണാകുളം വിട്ടുപോകാന്‍ അനുമതിയില്ല.
സൂഫിയയുടെ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ എന്‍ഐഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി വെള്ളിയാഴ്ചയാണ് സൂഫിയ കോടതിയെ സമീപിച്ചത്.
ഉപാധികളോടെ ഒരുമാസത്തെ ജാമ്യമാണ് ബംഗളുരു സ്ഫോടന കേസ് പ്രതി മദനിക്ക് സുപ്രീംകോടതി അനുവദിച്ചിട്ടുള്ളത്. അബ്ദുള്‍ നാസര്‍ മദനിയുടെ രണ്ടാം ഭാര്യയായ സൂഫിയ 2005 ലെ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പത്താം പ്രതിയാണ്. 2009 ഡിസംബര്‍ 18 ന് അറസ്റ്റിലായ ശേഷം കര്‍ശന ഉപാധികളോടെയാണ് പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: