കൊച്ചി: കൊച്ചിയില്‍ തീരദേശനിയമം ലംഘിച്ച് അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്കിയ നടപടിയില്‍ കൊച്ചി നഗരസഭയ്ക്ക് സിഎജിയുടെ രൂക്ഷ വിമര്‍ശനം. തീരദേശപരിപാലന നിയമം നഗരസഭ വ്യാപകമായി ലംഘിച്ചതായി സിഎജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
കായല്‍ കൈയ്യേറി ചിലവന്നൂര്‍ കായല്‍ തീരത്ത് 19 കെട്ടിടങ്ങള്‍ക്ക് അനുമതി നല്കിയ നടപടിയാണ് സിഎജിയുടെ രൂക്ഷ വിമര്‍ശത്തിന് ഇടയാക്കിയത്. 21 നിലയുളള വന്‍കിട കെട്ടിടങ്ങള്‍ക്ക് വരെ നഗരസഭ ഇപ്രകാരം അനുമതി നല്‍കിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സിആര്എസ്എഫ് മേഖലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തീരദേശ മേഖല മാനേജ്മെന്റ് അതോററ്റിയുടെ അംഗീകാരം വേണമെന്നാണ് നിലവിലെ നിയമം. അഞ്ച് കോടിയിലധികം മുതല്‍മുടക്കുളള പദ്ധതികളാണെങ്കില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും വേണം.
എന്നാല്‍ ചിലവുന്നൂര് കായല്‍ തീരത്ത് ഈ നിയമങ്ങള്‍ ലംഘിച്ച് 19 കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിന് കൊച്ചി നഗരസഭാ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 13 കെട്ടിടങ്ങളുടെ നിയമലംഘനങ്ങള്‍ തീരദേശമേഖല മാനേജ്മെന്റ് അതോററ്റി നഗരസഭയെ അറിയിച്ചിരുന്നു. ഒരു കേസില്‍ ഉടമയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നഗരസഭ നിര്‍ദേശിച്ചിട്ടും നിര്‍മ്മാണം തുടരുകയാണെന്നും സിഎജി കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: