റിയോ ഡി ജനീറോ: ജര്‍മ്മനിക്കെതിരായ ലോകകപ്പ് ഫൈനലില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാതിരുന്നതാണ് കിരീടം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് അര്‍ജന്റീന നായകന് ലയണല്‍ മെസ്സി.
താനുള്‍പ്പെടെയുള്ള താരങ്ങള്‍ അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെട്ടതാണ് 28 വര്‍ഷത്തിനുശേഷം കിരീടം നേടാന്‍ സാധിക്കാത്തതിന് പിന്നിലെന്ന് പറഞ്ഞാണ് മെസ്സി സ്വയം രംഗത്തുവന്നത്. തെറ്റുകള്‍ പറ്റി, അവസരങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ പറ്റിയില്ല. ലോകകപ്പ് പോരാട്ടം ഇങ്ങനെ അവസാനിച്ചതില്‍ ദുഃഖമുണ്ട്. മെസി പറഞ്ഞു. ഞങ്ങള്‍ക്കാണ് കൂടുതല്‍ അവസരം ലഭിച്ചത്. മുന്നേറ്റ നിരയക്ക് ലഭിച്ച അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റിയില്ല. എല്ലാ അര്‍ജന്റീനക്കാര്‍ക്കും വേണ്ടി ലോകകിരീടം നേടണമെന്ന് ഞങ്ങള്‍ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ഭാഗ്യം ഞങ്ങളെ കൈവിട്ടു. നാല് സുവര്ണാവസരങ്ങളായിരുന്നു അര്‍ജന്റീന മത്സരത്തില്‍ നഷ്ടപ്പെടുത്തിയത്. മുള്ളറെ മുന്‍നിര്‍ത്തി മികച്ച കളി കെട്ടഴിച്ച ജര്‍മ്മനിക്ക് മുന്പില് പകച്ചുപോയ അര്‍ജന്റീന പിന്നീട് മികച്ച ആക്രമണങ്ങളിലൂടെ തിരിച്ചെത്തിയെങ്കിലും ലക്ഷ്യങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: