ന്യൂദല്‍ഹി: കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ ലോക നിലവാരത്തിലാക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി. സ്ഥല ലഭ്യതയും യാത്രക്കാരുടെ എണ്ണവും അടിസ്ഥാനമാക്കിയാകും ഇതെന്ന് സഹമന്ത്രി ജി. എം. സിദ്ധേശ്വര ലോക്സഭയെ അറിയിച്ചു.രാജ്യത്തെ 39 വിമാനത്താവളങ്ങളാണ് നിലവാരം ഉയര്‍ത്താന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വികസന പ്രവര്‍ത്തനങ്ങള്‍.
ഭോപ്പാല്‍, ഇന്‍ഡോര്‍, റായ്പൂര്‍ വിമാനത്താവളങ്ങളെ അന്താരാഷ്ട്ര വിമാനത്താവളങ്ങളായി മാറ്റുന്നതു സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. സംയുക്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പക്കലുള്ള റുപ്സി എയര്‍പോര്‍ട്ട് ഇന്ത്യന്‍ എയര്‍ഫോഴ്സിനു കൈമാറുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: