കൊച്ചി: പുനര്‍ജന്മത്തിന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ സ്വാതി കുടുംബസമേതം അമ്യതയില്‍ എത്തി മാതാപിതാക്കളോടൊപ്പം തുടര്‍ പരിശോധനയ്ക്കായി എത്തിയ സ്വാതി ഡോ:സുധീന്ദ്രനു മധുരം നല്കി. അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍2012 ജൂലൈ 14 നായിരുന്നു സ്വാതിയുടെ കരള്‍മാറ്റി വയ്ക്കല്‍ ശസ്ര്തക്രിയ നടത്തിയത്.അമ്യത ആശുപത്രിയിലെ ഡോ:സുധീന്ദ്രന്റെ നേത്യത്വത്തിലുള്ള സംഘമാണ്കരള് മാറ്റി വയ്ക്കല്‍ ശസ്ര്തക്രിയ നടത്തിയത്.
എടയ്ക്കാട്ടുവയല്‍ വട്ടപ്പാറ മങ്കടമൂഴില്‍ ക്യഷ്ണന്കുട്ടിയുടേയും രാജിയുടേയും മകളായ സ്വാതികടുത്ത മഞ്ഞപ്പിത്തം ബാധിച്ചതു മൂലമാണ് കരള്‍ മാറ്റ ശസ്തക്രിയയ്ക്കു വിധേയയായത്. സ്വാതിയുടെ ചെറിയമ്മ റെയ്നിയുടെ കരളാണ് സ്വാതിയ്ക്കു വച്ചുപ്പിടിപ്പിച്ചത്. എന്നാല്‍ കരള്‍ ദാനം ചെയ്യാന്‍ ചെറിയമ്മയായ റെയ്നി മുന്നോട്ടു വന്നിട്ടുംസര്ക്കാരിന്റെ അവയവദാനത്തെ സംബന്ധിച്ചുള്ള നൂലാമാലകളില്‍ പെട്ട്കരള് മാറ്റ ശസ്സ്ര്തക്രിയ നീണ്ടുപോകുകയായിരുന്നു. അമ്യത ആശുപത്രിയിലെ വെന്റിലേറ്ററില്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്പ്പലത്തില് കഴിഞ്ഞിരുന്ന സ്വാതിയുടെജീവനു ശക്തമായ മാധ്യമ ഇടപെടലും, സര്‍ക്കരിന്റെ സഹായവും ഉണ്ടായതോടെമെഡിക്കല് ബോര്‍ഡ് അടിയന്തിര യോഗം ചേര്ന്ന്കരള് ദാനം ചെയ്യാനുള്ള അനുമതി പെട്ടെന്നു ശരിയാക്കുകയായിരുന്നു. സ്വാതി ഇപ്പോള്‍ തേവരഎസ്.എച്ച് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്ത്ഥിനിയാന്. വ്യായാമത്തിനായി ശരീരഭാരം ലഘൂകരിക്കുന്നതിനായി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ന്യത്തവും അഭ്യസിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: