കാക്കനാട് : വില്ലേജോഫീസിലെ പരിമിതമായ സൗകര്യം പരിഗണിച്ച് ജില്ലാ കലക്ട്ടരുടെ പ്രത്യേക ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി പണിത വാര്‍ത്ത കെട്ടിട മുറി ചോര്‍ന്നൊലിക്കുന്നു . ഇതിന്റെ പണി നടത്തിയത് നിര്‍മിതി കേന്ദ്രമാണ്. നിലവിലുള്ള മേല്‍ക്കൂര ചരിഞ്ഞുള്ള കെട്ടിടത്തോട് ചേര്‍ന്നാണ് വില്ലേജ് ആഫീസര്ക്കായി ഈ ഒറ്റ മുറി പണിതത് .രണ്ട് മുറികളും ചേരുന്ന ഭാഗത്ത് പഌസ്റ്റര്‍ ഇടാതെ പരുക്കന്‍ ചെയ്തതാണ് ഇത് ചോരാന്‍ കാരണമായത്.
2010 ല്‍ പണിതീര്‍ന്നു കിടന്ന ഈ മുറി അടുത്തിടെയാണ് ഉപയോഗിച്ച് തുടങ്ങിയത്.പെയിന്റ് ചെയ്യാതെ ഇട്ടിരിക്കുകയായിരുന്നു. നേരത്തെയുള്ള മുറികളില്‍ ഫയലുകള്‍ കുന്നുകൂടിക്കിടക്കുകയായിരുന്നു. അത്യാവശ്യം വേണ്ട ഫയലുകള്‍ പുതിയ മുറിയില്‍ വെച്ചിരുന്നു .കുറച്ചെണ്ണം വെള്ളം വീണു നശിച്ചു.
ഇപ്പോള്‍ കുടുസ്സായ മുറികളിലാണ് വില്ലേജ് ആഫീസറും മറ്റ് ഉദ്യോഗസ്ഥരും ഇരിക്കുന്നത്. കെട്ടിടത്തിന്റെ മുകളില്‍ നിറയെ വളപ്പിലുള്ള മരങ്ങളില്‍ നിന്നും ഇലകള്‍ വീണു മലിന ജലം കെട്ടിക്കിടക്കുന്നു. മുറ്റം നിറയെ വെള്ളക്കെട്ടാണ്.വെള്ളക്കെട്ടൊഴിവാക്കാന്‍ ഇവിടെ ലോക്ക് കട്ടകള്‍ പാകുന്നത്,നിത്യേന വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന നൂറു കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെട്ടെനേ.
തൃക്കാക്കര നഗരസഭയുടെ ഹൃദയ ഭാഗത്തുള്ള ,ആയിരക്കണക്കിന് വരുന്ന വസ്തു സംബന്ധമായും ,അല്ലാതെയുമുള്ള ഫയലുകള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്..ജില്ലാ കലക്ട്ടരുടെ ഫണ്ടില്‍ നിന്നും തുക മുടക്കി പണിത ഈ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ വന്ന അപാകതകള്‍ പുതിയ കലക്റ്റര്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.അതോടൊപ്പം മുറ്റം ടൈല്‍സ് ഇടുന്നതിന് മുന്‍കൈയെടുക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: