ന്യൂദല്‍ഹി: പഞ്ചാബ് – ഹരിയാന ചീഫ് ജസ്റ്റിസ് നിയമനത്തിനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ നിയമമന്ത്രാലയം തിരിച്ചയച്ചു. ഇത് രണ്ടാം തവണയാണ് കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കി അയക്കുന്നത്.
കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ കെ.എല്‍.മഞ്ജുനാഥിനെ പഞ്ചാബ് – ഹരിയാന ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശയാണ് സുപ്രീംകോടതി കൊളീജിയം നിയമമന്ത്രാലയത്തിന് കൈമാറിയത്. ശുപാര്‍ശ മടക്കിയ നിയമമന്ത്രാലയം മഞ്ജുനാഥിന്റെ പേര് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തുകൊണ്ട് ജസ്റ്റിസ് മഞ്ചുനാഥിനെ പരിഗണിക്കാനാകില്ലെന്ന് കൊളീജിയത്തിനുള്ള മറുപടിയില്‍ നിയമമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ സുപ്രീംകോടതി ജഡ്ജിയായി ഗോപാല്‍ സുബ്രഹ്മണ്യത്തെ നിയമിക്കാനുള്ള കോളീജിയത്തിന്റെ ശുപാര്‍ശ നിയമമന്ത്രാലയം തിരിച്ചയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: