ഗാസാ: വെടിനിര്‍ത്താന്‍ ഇസ്രയേല്‍ തയ്യാറായെങ്കിലും പാലസ്തീന് ഭീകരവാദികളായ ഹമാസ് സഹകരിക്കാഞ്ഞതിനെ തുടര്‍ന്ന് സമാധാനത്തിനുള്ള ഈജിപ്ത് ശ്രമം പാളി. വിവിധ വ്യവസ്ഥകളോടെയുള്ള ഈജിപ്തിന്റെ ഒത്തുതീര്‍പ്പു ശ്രമത്തിനിടെ വെടിനിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചു. എന്നാല്‍ പാലസ്തീന് തീവ്രവാദികളായ ഹമാസ് ഒരു ഒത്തുതീര്‍പ്പിനും തയ്യാറായില്ല. ഇതെത്തുടര്‍ന്ന് മണിക്കൂറുകള്‍ നിര്‍ത്തിവെച്ചിരുന്ന ആക്രമണം ഇസ്രയേല്‍ കൂടുതല്‍ കനപ്പെടുത്തി.
ഇസ്രയേലിന്റെ തുടര്‍ച്ചയായുള്ള റോക്കറ്റാക്രമണത്തില്‍ ഗാസ ഇപ്പോള്‍ യുദ്ധകലുഷിതമാണ്. ഇസ്രയേല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വെടിനിര്‍ത്തി. എന്നാല്‍ ഒരു കാരണവശാലും കീഴടങ്ങില്ലെന്ന കടുംപിടുത്തമെടുത്ത ഹമാസ് ആക്രമണം തുടരുകയായിരുന്നു. തുടര്‍ന്ന് പ്രത്യാക്രമണം ഇസ്രായേല്‍ ശക്തമാക്കി.
ഇസ്രയേലിന്റെ വ്യോമാക്രമണത്തിലും വെടിവെയ്പ്പിലും 192 പാലസ്തീനികള്‍ ഇതിനകം കൊല്ലപ്പെട്ടതായി പാലസ്തീന് അധികൃതര്‍ വെളിപ്പെടുത്തി. എട്ടു ദിവസമായി ഗാസയില്‍ ഇസ്രയേല്‍ – പാലസതീന്‍ പോരാട്ടം തുടരുകയാണ്. ഇസ്രയേലിന്റെ ഭാഗത്ത് ചിലര്‍ക്കു പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ ആരും കൊല്ലപ്പെട്ടിട്ടില്ല.
ഈജിപ്തിന്റെ സമാധാന നിര്‍ദ്ദേശം ഇസ്രായേലിനു കീഴടങ്ങാനുള്ളതാണെന്നാണ് ഹമാസിന്റെ വ്യാഖ്യാനം. ഗാസക്കുമേലുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും ഇസ്രായേലിന്റെ തടവിലുള്ള പാലസതീനികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ വെടിനിര്‍ത്തിയ ആറു മണിക്കൂറിനുള്ളില്‍ പാലസ്തീനിന്റെ 50 റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: