ബാഴ്സലോണ: ലോകകപ്പ് ഫുട്ബോളിനിടെ ഇറ്റാലിയന്‍ ഡിഫന്റര്‍ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന്റെ ജാള്യത ഉറുഗൈ്വന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിനെ വിട്ടുപോകുന്നില്ല. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിനെ ഉപേക്ഷിച്ച് സ്പാനിഷ് ടീമായ ബാഴ്സലോണയുമായി 75 ദശലക്ഷം യൂറോയുടെ കരാര്‍ ഉറപ്പിച്ച സുവാരസ് പുതിയ തട്ടകത്തിലേക്ക് വന്നിറിങ്ങിയത് ഇരുളിന്റെ മറവില്‍. തിങ്കളാഴ്ച രാത്രിയാണ് സുവാരസ് ഭാര്യയ്ക്കു കുഞ്ഞിനുമൊപ്പം കാറ്റലോണിയയില്‍ എത്തിയത്.
ചെല്ലിനിയെ കടിച്ചതിന് നാലുമാസത്തെ വിലക്കു നേരിടുന്ന സുവാരസിനെ ഔദ്യോഗികമായി ആരാധകര്‍ക്ക് പരിചയപ്പെടുത്താന്‍ ബാഴ്സ അധികൃതര്‍ക്കാവില്ല. നെയ്മറും സെസ്ക് ഫാബ്രെഗസും അടക്കുള്ള താരങ്ങളെ നിറഞ്ഞ ഗ്യാലറിക്കു മുന്നില്‍ അനാവരണം ചെയ്തിട്ടുള്ള സംഘമാണ് ബാഴ്സ. ഫിഫ നടപടിക്കെതിരെ സുവാരസ് നല്കിയ അപ്പീല്‍ തള്ളപ്പെട്ടിരുന്നു. ശിക്ഷയിളവിനായി കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയെന്ന മാര്‍ഗ്ഗം മാത്രമേ സുവാരസിനു മുന്നില്‍ ഇനി അവശേഷിക്കുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: