പാലാ: മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി സ്ഥാപിച്ചിരിക്കുന്ന പഞ്ചായത്തുതല ലീഗല്‍ എയ്ഡ് ക്ലിനിക്കുകള്‍ അനുരഞ്ജനത്തിലൂടെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കിയും നിയമകാര്യങ്ങളില്‍ സൗജന്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും ജനപ്രിയ വേദികളായി മാറുന്നു.
എട്ടുവര്‍ഷം പഴക്കമുള്ളതും വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുള്ളതുമായ കുടുംബതര്‍ക്കം കടനാട് ഗ്രാമപഞ്ചായത്തില്‍ നടന്ന ലീഗല്‍ എയ്ഡ് ക്ലിനിക്കില്‍ ഒത്തുതീര്‍പ്പായി. പഞ്ചായത്ത് തലത്തില്‍ ഉദ്ഭവിക്കുന്ന തര്‍ക്കങ്ങളും നിയമ വ്യവഹാരങ്ങളും കോടതികളിലേയ്ക്കെത്താതെതന്നെ സന്ധിസംഭാഷണങ്ങളിലൂടെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഹൈക്കോടതി, സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിട്ടി എന്നിവയുടെ നിര്‍ദ്ദേശപ്രകാരം തുടങ്ങിയിട്ടുള്ള ക്ലിനിക്കുകള്‍ സാധാരണക്കാരുടെ ആശ്വാസ കേന്ദ്രങ്ങളായി മാറി. കമ്മറ്റി നിയോഗിച്ച അഭിഭാഷകര്‍, പാരാ ലീഗല്‍ വോളന്റിയര്‍ പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരും അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുക്കും.
മീനച്ചില്‍ താലൂക്കിലെ പതിനെട്ട് പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും മൂന്നാം ശനിയാഴ്ചകളിലും രാമപും, കിടങ്ങൂര്‍, കടപ്ലാമറ്റം, കുറവിലങ്ങാട്, തലനാട് പഞ്ചായത്തുകളില്‍ നാലാം ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ ലീഗല്‍ സര്‍വ്വീസ് കമ്മറ്റി താലൂക്കില്‍ നടപ്പാക്കുന്ന ഗാര്‍ഹിക പീഡന നിവാരണ പരിപാടിയുടെ ഭാഗമായുള്ള ഡോവ് മിഷന് പദ്ധതിയുടെ കുടുംബസര്വ്വേകള് പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തിവരികയാണെന്ന് സെക്രട്ടറി എം.ആര്. രാജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: