കാക്കനാട്: വിഎസ്എന്എല് റോഡിലുള്ള ഹൊയ്സാലാ നെസ്ടോര് ഫഌറ്റില്‍ നിന്നും മഴ സമയത്ത് മോട്ടോര്‍ വെച്ച് സെപ്റ്റിക് ടാങ്കില്‍ നിന്നും കക്കൂസ് മാലിന്യം താഴെയുള്ള വടാചിറ കുളത്തിലേക്ക് പമ്പ് ചെയ്തത് തൊട്ടു താഴെയുള്ള വീട്ടുമുറ്റത്തേക്കൊഴുകി, പരിസരമാകെ അസഹ്യമായ ദുര്‍ഗന്ധം പരന്നു.
ഇന്നലെ വൈകിട്ട് നാലരക്കാണ് സംഭവം നടന്നത്. കനത്ത മഴ പെയ്തപ്പോഴാണ് ഫഌറ്റില്‍ നിന്നും മോട്ടോര്‍ വെച്ച് മലിനജലം പുറത്തേക്ക് ഒഴുക്കിയത്.വടാചിറയില് വി.ഡി. സന്തോഷിന്റെ വീട്ടുമുറ്റത്തെക്കാണ് വെള്ളം ഒഴുകിയെത്തിയത്. ഫഌാറ്റിന്റെ കാര്‍ ഷെഡ്ഡിന്റെ അടിയിലൂടെ പൈപ്പിട്ടാണ് വെള്ളം ഒഴുക്കിയത്. വിവരമറിഞ്ഞ് തൃക്കാക്കര നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്മാന് വി.ഡി.സുരേഷ്,ഹെല്‍ത്ത് ഇന്‍സ്പെക്ട്ടര്‍ മനോഹരന്, ബിജു അളകാപുരി, ബിനീഷ് എന്നിവരും നാട്ടുകാരും ലോഡിംഗ് തൊഴിലാളികളും ഫഌറ്റിലെത്തി മോട്ടോര്‍ വെച്ച് മലിനജലമൊഴുക്കുന്നത് കയ്യോടെ പിടികൂടി.സംഭവം നടക്കുമ്പോള്‍ ഇവിടെ ജോലിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളി അല്ലാതെ കെയര്‍ടേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫ്ലാറ്റില്‍ ഇല്ലായിരുന്നു. വിവരം ജനറല്‍ മാനേജരെ ഫോണില്‍ ധരിപ്പിച്ചു. മൂന്നു വര്‍ഷമായി ഈ ഫഌറ്റ് ഇവിടെ വന്നിട്ട്.മലിനജലം പുറത്ത് സ്വന്തമായി സൗകര്യമൊരുക്കി മൂടണമെന്ന നിബന്ധന ഫ്ലാട്ടുടമകള് ചെവിക്കൊള്ളാരില്ല.മഴപെയ്യുമ്പോള്‍ മലിനജലം തോട്ടിലേക്കും,പുഴയിലേക്കും,അടുത്തുള്ള പാടങ്ങളിലേക്കും ഇവര്‍ തള്ളുകയാണ് പതിവ്. ഇതിന് ബന്ധപ്പെട്ട അധികാരികള്‍ കൂട്ട് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: