തൃശൂര്‍: ജന്മഭൂമി പ്രചാരണത്തിനിറങ്ങിയ ജനനേതാക്കള്‍ക്ക് സാംസ്കാരിക നഗരിയില്‍ ഹൃദ്യമായ സ്വാഗതം. തൃശ്ശിവപേരൂര്‍ എഡിഷന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരവാസികളെ ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ വായനക്കാരായി ചേര്‍ക്കാനാണ് ജില്ലയിലെ സംഘപരിവാര്‍ നേതാക്കള്‍ ഇറങ്ങിയത്. രാവിലെ മുതല്‍ വൈകിട്ടുവരെ നടന്ന ജന്മഭൂമി പ്രചാരണ യജ്ഞത്തില്‍ നൂറുകണക്കിന് പേര് വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ അംഗങ്ങളായി.
അംഗമായവര്‍ ജന്മഭൂമിയുടെ പ്രസക്തിയെക്കുറിച്ച് നേതാക്കളുമായി അഭിപ്രായം പങ്കുവെച്ചു. ജന്മഭൂമി തൃശൂര്‍ എഡിഷന് പ്രസാധകനും ആര്‍എസ്എസ് പ്രാന്തീയ വ്യവസ്ഥാപ്രമുഖുമായ വി. ശ്രീനിവാസന്, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാനപ്രസിഡണ്ട് എം. ജി. പുഷ്പാംഗദന്, ജില്ലാ കാര്യവാഹ് കെ. എ. ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്, ജില്ലാപ്രസിഡണ്ട് എ. നാഗേഷ്, ജനറല്‍ സെക്രട്ടറി അഡ്വ. രവികുമാര്‍ ഉപ്പത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത്, ബിഎംഎസ് ജില്ലാപ്രസിഡണ്ട് ടി. സി. സേതുമാധവന്, വൈസ് പ്രസിഡണ്ടുമാരായ എ. സി. കൃഷ്ണന്, പി. വി. സുബ്രഹ്മണ്യന്, എന്‍ടിയു ജില്ലാ പ്രസിഡണ്ട് സി. ബാലകൃഷ്ണന്‍മാസ്റ്റര്‍, ക്ഷേത്രസംരക്ഷണസമിതി മേഖലാസെക്രട്ടറി വി. മോഹനകൃഷ്ണന്, ജില്ലാപ്രസിഡണ്ട് പി.ആര്. ഉണ്ണി, ഭാരതീയ വിചാരകേന്ദ്രം ജില്ലാവൈസ് പ്രസിഡണ്ടും ജന്മഭൂമി മാനേജിങ്ങ് കമ്മറ്റി കണ്‍വീനറുമായ സി. സദാനന്ദന്‍മാസ്റ്റര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്, പൂര്‍വ്വസൈനിക സേവാപരിഷത്ത് ജില്ലാസെക്രട്ടറി ടോണി ചാക്കോള, ആര്‍എസ്എസ് ജില്ലാപ്രചാരക് കെ.പി.രവീന്ദ്രന്, ജില്ലാ സമ്പര്‍ക്കപ്രമുഖ് ടി. ഹരിഗോവിന്ദന്, ജില്ലാ ബൗദ്ധിക് പ്രമുഖ് ഇ. എന്‍. സൂരജ്, സേവാപ്രമുഖ് ഇ. ജി. വിനോജ്, യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി. വേണുഗോപാല്‍, ബാലഗോകുലം മേഖലാ സഹകാര്യദര്‍ശി വി.എന്‍. ഹരി, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ പ്രേമന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ പ്രവര്‍ത്തനം.ഇവര്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരും ജന്മഭൂമി വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. എട്ടു സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: