തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റില്‍ സ്വകാര്യ വ്യക്തി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ വനഭൂമിയില്ലെന്ന് വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്.
ഭൂപരിഷ്കരണ നിയമപ്രകാരം കരുണ പ്ലാന്റേഷന്‍സ് സര്‍ക്കാരിന് ഏറ്റെടുക്കാന്‍ ആവുമോയെന്ന കാര്യം റവന്യുവകുപ്പ് പരിശോധിക്കണമെന്നും മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. നിക്ഷിപ്ത വനഭൂമി എത്രയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇ.എഫ്.എല്‍ ഭൂമിയും സര്‍ക്കാര്‍ വേര്‍തിരിച്ചിട്ടുണ്ട്.
അവശേഷിക്കുന്ന ഭൂമിയാണ് ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് റവന്യുവകുപ്പ് പരിശോധിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് ഉന്നതാധികാര സമിതിയെ കൊണ്ട് അന്വേഷണം നടത്തുന്നതാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
എസ്റ്റേറ്റുകള്‍ക്ക് കരം അടയ്ക്കുന്നതിന് എന്‍.ഒ.സി നല്‍കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: