കോഴിക്കോട്: കാശ്യപാശ്രമത്തില്‍ വേദപാരായണത്തിന്റെ കേരളീയരൂപമായ മുറജപം ഇന്ന് ആരംഭിക്കും. ഏഴു ദിവസം നീണ്ടു നില്ക്കുന്ന മുറജപത്തിന് കര്‍ണാടകയിലെ സുള്ളിയില്‍ നിന്നുള്ള വേദപണ്ഡിതരായ ഹരീഷ് ഭട്ട്, അനന്ത ഭട്ട്, പ്രദീപ് നാരായണ ശര്‍മ്മ, അജിത് ശര്‍മ്മ എന്നിവര്‍ നേതൃത്വം നല്‍കും. ഇന്നു കാലത്ത് എട്ടു മണിക്ക് കാശ്യപാശ്രമം കുലപതി ആചാര്യ എം.ആര്. രാജേഷ് ഭദ്രദീപം കൊളുത്തി മുറജപം ഉദ്ഘാടനം ചെയ്യും. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇവിടെ മുറജപം. ജൂലായ് 20 ന് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിശക്തിക്കും, ഗൃഹസ്ഥര്‍ക്ക് കര്‍മദോഷ പരിഹാരത്തിനുള്ള സാരസ്വത മന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. 21 ന് വാസ്തുദോഷ പരിഹാരമന്ത്രങ്ങളും രാഷ്ട്രരക്ഷാ മന്ത്രങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് നടക്കുക. 22 ന് വിവാഹ ഭാഗ്യമന്ത്രങ്ങള്, ഉപനിഷത് മന്ത്രങ്ങള്‍ ഇവയ്ക്കാണ് പ്രാധാന്യം. 23 ന് സൃഷ്ടിവിജ്ഞാന മന്ത്രങ്ങളും ആത്മ പരതത്വ നിരൂപണവും ഉണ്ടാകും.
അഷ്ടാവധാനസേവയോടുകൂടി സമാപിക്കും. ഏഴു ദിവസത്തെ മുറജപത്തില്‍ എല്ലാ ദിവസവും ഋഗ്വേദ ഘനപാഠവും വൈകിട്ട് 6.30 മണിക്ക് ഘനപാഠവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: