ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ തുടരെത്തുടരെ അക്രമം അരങ്ങേറിയിട്ടും പൊലിസ് നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് ആക്ഷേപം. സിപിഎം-ഡിവൈഎഫ്ഐ അക്രമിസംഘത്തിന്റെ തേര്‍വാഴ്ചയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ഒരു മാസംമുമ്പ് പൊലിസിന്റെ സാന്നിദ്ധ്യത്തില്‍ നഗരമധ്യത്തില്‍ ബിഎംഎസ് പ്രവര്‍ത്തകനായ മോന്‍കുട്ടനെ സിപിഎംകാര്‍ ആക്രമിച്ചിരുന്നു. മൂക്കിന്റെ പാലം തകര്‍ന്ന് സാരമായി പരിക്കേറ്റ ഇയാള്‍ രണ്ടാഴ്ചയോളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞദിവസം ഡിവൈഎഫ്ഐക്കാര്‍ ഗ്രൂപ്പ് തിരിഞ്ഞ് തല്ലുണ്ടാക്കുകയും ആശുപത്രിയില്‍ കയറി ഒരാളെ വെട്ടിപരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മനയ്ക്കച്ചിറയില്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമൂട്ടിയ ഡിവൈഎഫ്ക്കാരില് പരിക്കേറ്റ് താലൂക്കാശുപത്രിയില്‍ ചികിത്സതേടി എത്തിയവരെ ആശുപത്രിയില്‍ കയറി മര്‍ദ്ദിക്കുകയും ഇവരുടെ അക്രമത്തില്‍ മറ്റു രോഗികളടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. പൊലിസിനെ നോക്കുകുത്തിയാക്കി ചങ്ങനാശ്ശേരിയില്‍ ഡിവൈഎഫ് അക്രമികള്‍ ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: