എരുമേലി: എരുമേലിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ വ്യാപകമാകുന്നു. പഞ്ചായത്തിലെ കനകപ്പലം, രാജീവ്ഭവന് കോളനിക്ക് സമീപമുള്ള യൂക്കാലി തോട്ടത്തിലാണ് കഞ്ചാവ് മാഫിയയും കഞ്ചാവിന് അടിമപ്പെട്ടവരും തമ്പടിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മുതല്‍ യുവാക്കള്‍ വരെ കഞ്ചാവിന്റെ ലഹരിയില്‍ തമ്മില്‍ തല്ലുന്നത് കോളനിയിലെ സ്ഥിരം കാഴ്ചയാണ്. കഞ്ചാവ് നല്കി അടിമയാക്കിയശേഷം യുവാക്കളെ കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്ന രീതിയും കഞ്ചാവ് മാഫിയയ്ക്കിടയിലുണ്ട്. കഞ്ചാവ് ഉപയോഗിക്കാന്‍ മറ്റു സ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുന്നതായി കോളനി നിവാസികള്‍ പറയുന്നു. ഒരു കിലോയില്‍ താഴെ മാത്രം കഞ്ചാവ് കൊണ്ടുനടക്കുന്ന രീതിയാണ് മാഫിയകള്ക്കിടയിലുള്ളത്. ഒരു കിലോയില്‍താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കുമെന്ന നിയമത്തിന്റെ ആനുകൂല്യം മുതലാക്കാനാണിത്. എന്നാല്‍ കഞ്ചാവിന്റെ മൊത്ത-ചില്ലറ വില്‍പ്പനക്കാരെ കയ്യോടെ പിടിക്കാനോ കഞ്ചാവിന്റെ വരവ് തടയാനോ പൊലിസ് അടക്കമുള്ളവര്‍ക്ക് കഴിയുന്നില്ല.
കനകപ്പലം രാജീവ്ഭവന് കോളനിയിലെ കഞ്ചാവ് കച്ചവടം യൂക്കാലി തോട്ടത്തിലേക്ക് മാറിയതോടെ ഇവിടം ലഹരിയാല്‍ നുരയുകയാണ്. പഞ്ചായത്തിലെ ആളൊഴിഞ്ഞ കെട്ടിടങ്ങള്‍, സ്റ്റേഡിയങ്ങള്‍, റോഡുകള്‍, വന്‍കിട റബര്‍ തോട്ടങ്ങള്‍, വനാതിര്‍ത്തി പ്രദേശങ്ങള്‍ തുടങ്ങിയവ കഞ്ചാവ് മാഫിയയുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായിക്കഴിഞ്ഞു. വന്‍ സാമ്പത്തിക ലാഭമാണ് കഞ്ചാവ് മാഫിയ എരുമേലിയില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും ഉണ്ടാക്കുന്നത്. മറ്റു സാധനങ്ങള്‍ക്ക് വില കൂടുന്നതുപോലെ കഞ്ചാവിനും ഇടയ്ക്കിടെ വിലവര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. കഞ്ചാവ് മാഫിയകളെ നിയന്ത്രിക്കാന്‍ അടിയന്തിര നടപടി പൊലിസും എക്സൈസും സ്വീകരിച്ചില്ലെങ്കില്‍ പ്രദേശത്ത് കഞ്ചാവിന് അടിമപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: