പാലാ: പാലായില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം സംഘപരിവാര്‍ പ്രവര്ത്തകര്ക്കുനേരം നടത്തിയ അക്രമങ്ങളില്‍ പൊലിസ് ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകരെ വേട്ടയാടുന്നു. സിപിഎം അക്രമത്തില്‍ യുവമോര്‍ച്ച, എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. യുവമോര്‍ച്ച നേതാവ് മഹേഷിന്റെ വീടിനുനേരെയും ഡിവൈഎഫ്ഐക്കാര്‍ അക്രമം നടത്തി.
എന്നാല്‍ അക്രമം നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗവും പാലാ നഗരസഭാംഗവുമായ പി.ആര്. രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്സെടുക്കാതെ പൊലിസ് പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന സംഘപ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്യുകയായിരുന്നു. യുവമോര്‍ച്ച നേതാവിന് വീട് അടിച്ചുതകര്‍ത്ത ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരെ കണ്ടെത്താന്‍പോലും പൊലിസന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായിട്ടില്ല. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുകയും സംഘപരിവാര്‍ നേതാക്കളെ തെരഞ്ഞുപിടിച്ച് കേസ്സില്‍ പെടുത്തുകയും ചെയ്യുന്ന പൊലിസ് നടപടിക്കെതിരെ പ്രതിഷേധം ഉയരുനനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: