ആലപ്പുഴ: നഷ്ടക്കയത്തില്‍ കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയില്‍ നോമ്പ് തുറക്കാന്‍ ട്രിപ്പുകള്‍ മുടക്കുന്നത് വിവാദമാകുന്നു. മുന്‍കാലങ്ങളിലും ഇസ്ലാം വിശ്വാസികളായ ജീവനക്കാര്‍ക്ക് റംസാന് വ്രതാനുഷ്ഠാനത്തോട് അനുബന്ധിച്ച് നോമ്പ് തുറക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ട്രിപ്പുകള്‍ മുടക്കാറില്ലായിരുന്നു.
ഈ വര്‍ഷം മുതലാണ് നോമ്പ് തുറക്കാന്‍ സ്ഥിരം സര്‍വീസുകള്‍ പോലും പാതിവഴിയില്‍ മുടക്കുന്നത്. കെഎസ്ആര്‍ടിസിയുടെ നടപടി സ്ഥിരം യാത്രക്കാരെയും ഗതാഗത സൗകര്യം കുറവുള്ള ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
മുന്‍കാലങ്ങളില്‍ അതത് കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ തന്നെ സര്‍വീസ് മുടക്കാതെ നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ എംഡി നേരിട്ട് എല്ലാ ഡിപ്പോകള്‍ക്കും സര്‍ക്കുലര്‍ അയയ്ക്കുകയായിരുന്നു. റംസാന് വ്രതാനുഷ്ഠാനത്തിന് ഇസ്ലാം മതസ്ഥരായ ജീവനക്കാര്‍ക്ക് ഡ്യൂട്ടി ക്രമീകരണം അനുവദിക്കണമെന്നും നോമ്പ് തുറക്കല്‍ യഥാസമയം നിര്‍വഹിക്കാനുള്ള സൗകര്യം ലഭിക്കത്തക്ക വിധത്തില്‍ രാവിലത്തെ സ്പെല്ലിലും ഷിഫ്റ്റുകളിലും മാറ്റങ്ങള്‍ വരുത്തണമെന്നുമാണ് എംഡിയുടെ സര്‍ക്കുലറില്‍ (എല്‍ആര്‍8/001842/11) നിര്‍ദേശിക്കുന്നത്.
ഇതേത്തുടര്‍ന്ന് വൈകിട്ടത്തെ സര്‍വീസുകള്‍ പലതും പാതിവഴിയില്‍ മുടങ്ങുകയാണ്. ഉദാഹരണത്തിന് വൈകിട്ട് ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരിയിലേക്കുള്ള ബസില്‍ ജീവനക്കാര്‍ അരെങ്കിലും മുസ്ലിമാണെങ്കില് ട്രിപ്പ് രാമങ്കരിയില്‍ അവസാനിപ്പിക്കാം. ഇത്തരത്തില്‍ ട്രിപ്പുകള്‍ മുടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നുവെന്നാണ് പരാതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: