രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തിന് 39 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. ഇവരില്‍ 23 പേരെ പിന്നീട് താക്കീത് ചെയ്ത് വിട്ടയച്ചു. തമിഴ്നാട്ടിലെ പുതുക്കൊട്ടയില് നിന്ന് അഞ്ച് ബോട്ടുകളില്‍ പുറംകടലിലേക്ക് പൊയവരാണ് ബുധനാഴ്ച ശ്രീലങ്കന്‍ സൈന്യത്തിന്റെ പിടിയിലായത്.
മത്സ്യബന്ധം നടത്തുന്നതിനിടെ 23 പേരെ നെടുന്തീവിനടത്തു വെച്ചും 16 പേര് കച്ചത്തീവില്‍ വച്ചുമാണ് അറസ്റ്റ് ചെയ്തത്. നെടുന്തീവില്‍ വെച്ച് പിടിയിലായവരെയാണ് ശ്രീലങ്കന്‍ സേന താക്കീത് നല്കിയ ശേഷം മോചിപ്പിച്ചത്. മറ്റ് പതിനാറു പേര് തലൈമാന്നാര്‍ നാവിക സേനാ ക്യാന്പിലാണ് ഇപ്പോള്‍ ഉള്ളത്. ബോട്ടുകളും ശ്രീലങ്കന്‍ സേന പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: