കോഴിക്കോട്: മില്‍മ പാല് ലിറ്ററിന് മൂന്നു മുതല്‍ നാലു രൂപ വരെ വര്‍ദ്ധിപ്പിച്ചു. പാല്‍വില നിര്‍ണ്ണയത്തിനുള്ള പൂര്‍ണ്ണ അധികാരം മില്‍മക്ക് ലഭിച്ച ശേഷം മൂന്നു തവണയായി ലിറ്ററിന് ശരാശരി 13 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ വില 21 മുതല്‍.
17.50 രൂപയുടെ 500 മി.ലി. ടോണ്‍ഡ് പാലിന് 19 രൂപയാകും. റിച്ച്പ്ലസിന് വില 21.50 (20) രൂപയും സ്റ്റാന്റേഡൈസ്ഡ് പാലിന് 20 (18.50) രൂപയും ഡബിള്‍ ടോണ്‍ഡ് മില്‍ക്കിന് 18 (16) രൂപയുമാകും.
രണ്ട് തവണയായി മുമ്പ് 10 രൂപയാണ് കൂട്ടിയിരുന്നത്. ഈ വര്‍ദ്ധനയോടെ 13 രൂപയാണ് രണ്ടുവര്‍ഷത്തിനിടെ വര്‍ദ്ധിച്ചത്.
വര്‍ദ്ധിപ്പിക്കുന്ന വിലയില്‍ നിന്നും ലിറ്ററിന് രണ്ടുരൂപ 40 പൈസ ക്ഷീരകര്‍ഷകര്‍ക്കും 12 പൈസ വീതം പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ക്കും വിതരണ ഏജന്‍സികള്‍ക്കും ലഭിക്കുമെന്ന് മില്‍മ ചെയര്മാന് പി.ടി. ഗോപാലക്കുറുപ്പ് അറിയിച്ചു. ക്ഷീരകര്‍ഷക ക്ഷേമനിധി വിഹിതം, ക്ഷേമ നിധി വിഹിതത്തിന്റെ കുടിശ്ശിക, മേഖലാ യൂണിയന് എന്നിവക്കായി 34 പൈസയാണ് മാറ്റിവെച്ചിരിക്കുന്നത്.
ശരാശരി ഗുണനിലവാരത്തിലുള്ള പാലിന് കര്‍ഷകര്‍ക്ക് ലിറ്ററിന് 27രൂപ 66 പൈസയില്‍ നിന്നും ലിറ്ററിന് 30 രൂപ 12 പൈസയായി വര്ദ്ധിക്കുമെന്നുമദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: