ന്യൂദല്‍ഹി: ഗാസ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി തള്ളി. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രിയുടെ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വിഷയം ചര്‍ച്ച ചെയ്യാന്‍ റൂളിങ് നല്കി.
സര്‍ക്കാരുമായി ആലോചിച്ച് ചര്‍ച്ചക്കുള്ള സമയം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ന് ചര്‍ച്ച വേണ്ടെന്ന് സഭാ നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എന്നാല്‍ ചര്‍ച്ച ഇന്നു തന്നെ വേണമെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 2മണി വരെ സഭ നിര്‍ത്തിവച്ചു.
ഗാസ വിഷയം ചര്‍ച്ച ചെയ്യുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യയുമായി നയതന്ത്ര ബന്ധമുള്ള രാജ്യത്തെ മോശമാക്കുന്ന തരത്തില്‍ ഒരു ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുന്നത് ശരിയല്ലെന്നും കാട്ടിയാണ് സുഷമ സ്വരാജ് ചര്‍ച്ചയെ എതിര്‍ത്തത്.
എന്നാല്‍ ഹമീദ് അന്‍സാരി സുഷമ സ്വരാജിന്റെ അഭിപ്രായം തള്ളിക്കളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: