ചെങ്ങന്നൂര്‍: കേരളത്തിലെ ക്യാമ്പസുകളില്‍ തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുകയാണെന്ന് എബിവിപി അഖിലേന്ത്യാ സെക്രട്ടറി ആശിഷ് ചൗഹാന്. എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിശാല്‍ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്യാമ്പസുകളില്‍ പുതിയ ചര്‍ച്ചകള്‍ക്കും പുതിയ ആശയങ്ങള്‍ക്കും ഇടമില്ല. ചില സംഘടനകള്‍ ഇത്തരം നീക്കങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണ്. എസ്എഫ്ഐ പോലുള്ള ഇടതുപക്ഷ സംഘടനകളിലേക്കാണ് തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നത്. ജീവിക്കാനും മരിക്കാനും ഒരു ലക്ഷ്യം വേണം. ഇത്തരം ആദര്‍ശത്തില്‍ ജീവിച്ച് മരിച്ച വ്യക്തിത്വമായിരുന്നു വിശാലിന്റേത്. വിശാലിന്റെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണം. ഭഗത്സിങ്ങിനെ പോലുള്ള നിരവധി ആളുകള്‍ നമ്മുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് രാഷ്ട്ര പുരോഗതിക്കായി ജീവന് ബലികഴിച്ചതാണ്. ഇവരുടെ ത്യാഗത്തില്‍ നേടിയെടുത്ത ഈ മണ്ണ് തീവ്രവാദികള്‍ക്ക് വിട്ടു നല്‍കില്ല.
വിശാലിന്റെ ജീവിതവും ആദര്‍ശവും നാം ഓരോരുത്തരും ഉള്‍ക്കൊള്ളേണ്ടതാണ്. സംഘപരിവാര്‍ സംഘടനകളും എബിവിപി പോലുള്ള പ്രസ്ഥാനങ്ങളും മുന്പോട്ട് വച്ച ആദര്‍ശം ഈ ചെറുപ്രായത്തില്‍ തന്നെ വിശാല്‍ ഏറ്റെടുക്കുകയും അതിലൂടെ ജീവിക്കുകയും ചെയ്ത വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ചെങ്ങന്നൂര്‍ താലൂക്ക് സംഘചാലക് എന്‍.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ശബരിഗിരി വിഭാഗ് സഹകാര്യവാഹ് എന്‍.ജി. ഉണ്ണികൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. ആദര്‍ശത്തിനു വേണ്ടി ജീവന് ബലിയര്പ്പിച്ചതിനാലാണ് വിശാലിനെ ഇന്നും സ്മരിക്കുന്നത്. വിശാലിന്റെ ജീവിതം അനുകരണീയമാണ്. വിശാല്‍ ഏറ്റെടുത്ത ദൗത്യം വിശാലമായി തന്നെ കൊണ്ടുപോകാന്‍ നാം ഓരോരുത്തരും പരിശ്രമിക്കണമെന്ന് അനുസ്മരണ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
എസ്. ശ്രീജിത്ത്, പി.വി. വിനോദ്, വി.വിനു തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാനതല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. സ്മൃതി സംഗമത്തിന് മുന്നോടിയായി വിശാലിന്റെ വീട്ടിലും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിനു മുന്നിലും വിശാലിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: