കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഏറ്റുമാനൂര്‍ രാജീവ്ഗാന്ധി കോളനിയില്‍ ശാന്തിഭവന് വീട്ടില്‍ വിനീത് എന്നു വിളിക്കുന്ന വിനോദിനെ (26) 25 പൊതി കഞ്ചാവുമായി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മിനു വര്‍ഗ്ഗീസിന്റെയും ഇന്‍സ്പെക്ടര്‍ രാഗേഷ്.ബി ചിറയാത്തിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. സ്പെഷ്യല്‍ സ്ക്വാഡ് സംഘം ഏറ്റുമാനൂര്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പട്രോളിംഗ് നടത്തവേ ഉദ്യോഗസ്ഥരെ കണ്ട ഉടന്‍ സമീപത്തുള്ള ചെരിപ്പുകുത്തികളുടെ ഇടയിലേക്ക് പിന്മാറിയ ഇയാളെ പിന്നാലെ എത്തിയ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു.
എന്നാല്‍ കുതറി ഓടിയ ഇയാളെ സംഘം പിന്നാലെ എത്തി പിടികൂടുകയായിരുന്നു. ഇയാള്‍ ഏറ്റുമാനൂര്‍ ടൗണില്‍ നിരവധി പിടിച്ചുപറ, മോഷണകേസുകളില്‍ പ്രതിയും, മൂന്ന് വര്‍ഷത്തിലധികം ജയില്‍ശിക്ഷ അനുഭവിച്ച ആളുമാണ്. 200 രൂപ നിരക്കിലാണ് ഇയാള്‍ ഗഞ്ചാവ് വിറ്റിരുന്നത്. കൂടുതലും വിദ്യാര്‍ത്ഥികളായിരുന്നു ഉപഭോക്താക്കള്‍. റെയ്ഡില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സി ബാബു, വി.എസ് ശ്യാംകുമാര്‍, പ്രിവെന്റീവ് ഓഫീസര്‍ ഫിലിപ്പ് തോമസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഡി. സൈജു, ആരോമല്‍ മോഹന്‍, ലെബിമോന്‍, വി.കെ മുരളീധരന്, ഡ്രൈവര്‍ സി.ജി രാജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: