കൂത്താട്ടുകുളം: സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചവര്ക്കെതിരെയുള്ള അപവാദ പ്രചരണങ്ങളും ഭീഷണികളും വിലപ്പോവില്ലെന്നും ഇവരെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് കരുത്തുണ്ടെന്നും എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
കൂത്താട്ടുകുളം വ്യാപാരഭവന് ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പുതുതായി ബിജെപിയില്‍ ചേര്‍ന്ന നൂറില്‍പ്പരം പ്രവര്‍ത്തകര്‍ക്കുള്ള അംഗത്വ വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ക്കും വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല സിപിഎം നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും പാവപ്പെട്ടവരും സംസ്ഥാന ഭരണ വര്‍ഗ്ഗങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ കാലഘട്ടമാണിതെന്നും സാധാരണക്കാരുടെ ഉന്നമനമാണ് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടത് പാളയമുപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ടൗണില്‍ നടന്ന ശക്തിപ്രകടനം രാഷ്ട്രീയ എതിരാളികള്‍ക്ക് കനത്ത താക്കീതായി. സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍.കെ. വിജയന്, ബേബി ജോണ്‍, ജോയി കണ്ടത്തില്‍, ബിജു തോമസ്, അഡ്വ. എം.എ. ജീമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം രാമപുരം കവലയില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി ജൂവല്‍ ജംഗ്ഷനില്‍ സമാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. സത്യന് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. പി.ജെ.
തോമസ്, ജില്ല ജനറല്‍ സെക്രട്ടറി എം.എന്‍. മധു തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ്, ബിഎംഎസ്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെയും, യുവമോര്‍ച്ച, കര്‍ഷകമോര്‍ച്ച തുടങ്ങിയ പോഷക സംഘടനകളുടെയും ജില്ല താലൂക്ക് തല നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണി വല്ലയില്‍ സ്വാഗതവും, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.കെ. ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: