അവധൂതന്മാരുടെ പാദങ്ങള്‍ പിന്തുടര്ന്ന് അവര്‍ നമ്മുടെ സംസ്കൃതിക്കുനല്കിയ സംഭാവനകള്‍ മറ്റുള്ളവരിലേക്ക് പകര്‍ത്തി ജീവിതം സാര്ദ്ധകമാക്കുന്ന അപൂര്‍വം എഴുത്തുകാരിലൊരാളാണ് ഡോ. രാജീവ് ഇരിങ്ങാലക്കുട. രാജീവ് രചിച്ച കൃതികളിലെല്ലാം മോഹങ്ങളിലും പ്രലോഭനങ്ങളിലും വശംവദരാകാത്ത ആദ്ധ്യാത്മികാചാര്യന്മാരുടെ ജീവിതയാത്രകളും ദര്‍ശനങ്ങളും കാണാം. പലരും കാണാതെയും എഴുതപ്പെടാതെയും പോയ മുത്തുകള്‍ തിരഞ്ഞെടുത്ത് വായനക്കാര്‍ക്കായി സമര്‍പ്പിക്കുകയാണ് ഓരോകൃതിയിലും. ആചാരങ്ങളെയും വിശ്വാസങ്ങളെയും ഹിന്ദുധര്മ്മപരിപാലകരായ മഹാവ്യക്തികളുടെയും നിസ്വാര്‍ത്ഥസേവനം സ്വാംശീകരിച്ച് വായനക്കാരിലെത്തിക്കുന്നതില്‍ വിജയിക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ് ‘ സ്വാമി വിവേകാനന്ദനും കേരളവും’ എന്ന കൃതി.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികാഘോഷം നടക്കുന്ന വേളയില്‍ പ്രസിദ്ധീകൃതമായ കൃതിയാണ് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ‘സ്വാമി വിവേകാനന്ദനും കേരളവും’. സ്വാമി വിവേകാനന്ദന് ബാംഗഌരില്‍ നിന്ന് കേരളത്തിലേക്ക് വന്ന കാലഘട്ടത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം കന്യാകുമാരിയിലേക്ക് യാത്രയായി. ആ ധന്യാത്മന്‍ കേരളം സന്ദര്‍ശിച്ച കാലഘട്ടത്തെക്കുറിച്ച് അറിയാനായി കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് സമാഹരിച്ച കൃതിയാണിത്.
സ്വാമി വിവേകാനന്ദന് ചട്ടമ്പിസ്വാമിയെ സന്ദര്‍ശിച്ചത് രണ്ടു വിശുദ്ധ നദികള്‍ സംഗമിക്കുന്നതിനോടാണ് ഉപമിച്ചിരിക്കുന്നത്. സംഭാഷണങ്ങള്‍ തേടിയുള്ള രാജീവിന്റെ തീര്‍ത്ഥയാത്രകള്‍ അഭിനന്ദനാര്‍ഹമാണ്.സ്വാമി വിവേകാനന്ദന് സഞ്ചരിച്ച സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്, ആഴത്തില്‍ പഠിച്ചവരുമായിനേരിട്ട് സംവദിച്ച് തയ്യാറാക്കിയ, മഹാപുരുഷന്റെ വിനയം വ്യക്തമാക്കുന്ന ഈ കൃതിയില്‍ വചനങ്ങളുടെ ഉറവിടം തേടിയുള്ള തീര്‍ത്ഥയാത്ര അഭിനന്ദനീയം തന്നെ. ശ്രീരാമകൃഷ്ണപ്രസ്ഥാനം കേരളത്തില്‍ രൂപമെടുത്തതും അക്കാലത്ത് സ്ഥാപിതമായ ശ്രീരാമകൃഷ്ണ ആശ്രമങ്ങളെയും സന്യാസിമാരെയും കുറിച്ചു പ്രതിപാദിക്കുന്ന, സംഘസന്ന്യസിമാരുടെ വ്യക്തിവൈശിഷ്ട്യം വിളിച്ചോതുന്ന കൃതിയാണ് ‘ശ്രീരാമകൃഷ്ണസംഘ സന്ന്യാസിമാര്‍ കേരളത്തില്‍’ എന്ന പുസ്തകം. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന് കേരളത്തില്‍ എന്ത് ചലനം ഉണ്ടാക്കാന്‍ സാധിച്ചു എന്നറിയാന്‍ ഈ ഗ്രന്ഥം സഹായകമാണ്.
കേരളത്തിലെ ആശ്രമങ്ങളെക്കുറിച്ചു തയ്യാറാക്കിയ ഡയറക്ടറിയും എടുത്തുപറയേണ്ടതാണ്. എ.ആര്.രാജരാജവര്‍മ്മയുടെ പൗത്രിയും സന്ന്യാസിനിയുമായ പ്രൊഫ. ജെ. ലളിതയുമായി ചേര്‍ന്ന് രചിച്ച ‘സച്ചിദാനന്ദസാഗരം’ തെക്കന്‍ തിരുവിതാംകൂറിലെ ആത്മീയാചാര്യന്മാരെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ്. തീര്‍ത്ഥയാത്രകള്‍ ചിലര്‍ പുണ്യലബ്ധിക്കായി നടത്തുമ്പോള്‍ ആ യാത്രകളും അനുഭവങ്ങളും ചൈതന്യവത്താക്കി മറ്റുള്ളവര്‍ക്കുകൂടി പകര്ന്നുനല്കാന് നടത്തുന്ന സത്കര്‍മ്മമാണ് കൃതികളിലൂടെ നടത്തിയിരിക്കുന്നത്.
കേരള സാഹിത്യ അക്കാദമിയുടെ സ്കോളര്‍ഷിപ്പോടുകൂടി തയ്യാറാക്കിയ പഠനഗ്രന്ഥമാണ് ‘ശ്രീരാമകൃഷ്ണ വിവേകാനന്ദ സാഹിത്യത്തിന്റെ സ്വാധീനം മലയാളത്തില്‍’ . മഹാകവി അക്കിത്തത്തിന്റെ അവതാരികയോടുകൂടി പുറത്തിറങ്ങിയ ഈ പുസ്തകത്തില്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദ സാഹിത്യത്തിന്റെയും പ്രഭാവം മലയാളത്തെ സ്വാധീനിച്ചതിന്റെ വിവരണമാണ് മുഖ്യമായും നിര്‍വചിച്ചിരിക്കുന്നത്. നാലമ്പലം തീര്‍ത്ഥയാത്ര, കേരളത്തിലെ ആശ്രമങ്ങള്‍, ശ്രീശങ്കര ദര്‍ശനങ്ങളും സ്വാമിയാര്മഠങ്ങളും, വിഷു, രാമായണമാസം, ഭാരതീയ വിദ്യാഭ്യാസം, ഒരു കര്‍മ്മയോഗിയുടെ സന്യാസപര്‍വം, രാമകൃഷ്ണ പ്രസ്ഥാനം കേരളത്തില്‍, ങൗെേ മിറ
ാശശൈീി െശി സലൃമഹമ തുടങ്ങി ഒരു ഡസനിലേറെ കൃതികള്‍ രചിച്ച ഡോ. രാജീവ് ഇരിങ്ങാലക്കുടയുടെ ലോകം ആദ്ധ്യാത്മിക വിശുദ്ധിയുടേതാണ്.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: