മുണ്ടക്കയം: സ്വകാര്യ ബസ്സമരം മൂലം ഗ്രാമീണമേഖലയില്‍ ജനങ്ങള്‍ വലഞ്ഞു. ഗ്രാമീണ മേഖലയിലേക്കു സ്വകാര്യ ബസ്സുകള്‍ പണിമുടക്കിയത് യാത്രാ ബുദ്ധിമുട്ടു ഉണ്ടാക്കി. മുണ്ടക്കയത്തു നിന്നും ഗ്രാമീണ റൂട്ടുകളിലേക്കുളള സര്‍വീസുകളാണ് സമരം മൂലം നിലച്ചത്. ഇതോടെ വിവിധ സ്ഥലങ്ങളിലേക്കു പോകാനായി എത്തിയ നൂറുകണക്കിനാളുകളാണ് അമിത കൂലി നല്കി സമാന്തര സര്‍വീസുകളെ ആശ്രയിക്കേണ്ടി വന്നത്. .കഴിഞ്ഞ ദിവസം രണ്ടു സ്വകാര്യ ബസ്സുകലിലെ ജീവനക്കാര്‍ തമ്മില്‍ ബസ്റ്റാന്‍ഡില്‍ വച്ചു വാക്കേറ്റവും അസഭ്യം പറയുകയും ചെയ്തിരുന്നു. ബസ്റ്റാന്‍ഡിലുണ്ടായിരുന്ന സമീപത്തെ ഒരു സ്റ്റേഷനിലെ പൊലീസ് എ.എസ്.ഐ.ഇതിനെതിരെ ലീഗല്‍ സര്‍വീസ് കോടതിക്കു പരാതിയനല്കുകയായിരുന്നു.സംഭവുമായി ബന്ധപെട്ടു പൊലീസ് സ്റ്റേഷനില്വിളിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെ എസ്.ഐ.മര്‍ദിച്ചെന്നായിരുന്നു ജീവനക്കാരുടെ ആരോപണം.ഇതില്‍ പ്രതിഷേധിച്ചായിരുന്നു ബസ് ജീവനക്കാര്‍ ശനിയാഴ്ച ഗ്രാമീണ മേഖലയിലേക്ക് ബസ് ഓട്ടം നിര്‍ത്തിവച്ചത്. എന്നാല്‍ സംഭവം സംബന്ധിച്ചുളള അടിസ്ഥാന രഹിതമായ ആരോപണമാണന്നും ബസ് ജീവനക്കാരനെ വിളിച്ചു മൊഴിയെടുക്കുകമാത്രമാണുണ്ടായതെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: