കോഴിക്കോട്: മാറാട് പ്രതികള്‍ക്ക് സഹായമായി പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്ന വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതി അടിയന്തര യോഗം അഭിപ്രായപ്പെട്ടു. മാറാട് കൂട്ടക്കൊലക്ക് പിന്നില്‍ ഭീകരവാദബന്ധമുണ്ടെന്ന അരയസമാജത്തിന്റെയും ഹിന്ദുസംഘടനകളുടെയും അഭിപ്രായം ശരിയാണെന്നതാണ് ഇതിലൂടെ വീണ്ടും വെളിവാകുന്നത്. പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം ലീഗുമാണ് തങ്ങളെ സഹായിച്ചതെന്ന മാറാട് പ്രതികളുടെ കുടുംബങ്ങള്‍ നടത്തിയ പ്രസ്താവനയെക്കുറിച്ച് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല നടത്തിയവര്‍ക്ക് നിയമ, സാമ്പത്തിക സഹായം ചെയ്തു കൊടുത്തവരെക്കുറിച്ചും മാറാട് കൂട്ടക്കൊലയില്‍ ഇത്തരക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജനീഷ് ബാബു, കെ.ജി. രാധാകൃഷ്ണന്, എം. കെ. പ്രദീപ്, പി.പി. ഉദയഘോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: