ലക്നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗങ്ങള്‍ കുറവാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. യുപിയില്‍ 21കോടി ജനങ്ങളുണ്ടെന്നും ബലാത്സംഗങ്ങള്‍ വളരെ കുറവാണെന്നും എല്ലാ കുറ്റകൃത്യങ്ങളും തടയാന്‍ ആര്‍ക്കും കഴിയില്ലെന്നുമാണ് മുലായം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് മുലായത്തിന്റെ അടുത്ത വിവാദ പ്രസ്താവന.
സംസ്ഥാനത്ത് ബലാത്സംഗക്കേസുകള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുലായം.
ലക്നൗവില്‍ 32 വയസ്സുള്ള യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം സര്‍ക്കാരിനെതിരെ രൂക്ഷവിമര്ശത്തിനിടയാക്കിയിരുന്നു.
ഉത്തര്‍പ്രദേശിലെ ബദൗണില്‍ 14ഉം 15ഉം വയസ് പ്രായമുള്ള ദളിത് സഹോദരിമാര്‍ കൂട്ടബലാത്സംഗത്തിനിരയായതും തുടര്‍ന്ന് മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതും അഖിലേഷ് യാദവ് സര്‍ക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലെല്ലാം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയാണ് അഖിലേഷ് യാദവും മുലായം സിങ് യാദവും വിമര്‍ശനങ്ങളെ നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: