കൊച്ചി: സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ നിയരംഗത്തുള്ളവര് ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പറഞ്ഞു. ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന സന്നത് എടുക്കല്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിയമരംഗത്തുള്ള വെല്ലുവിളികള്‍ അതിജീവിച്ച് താഴെത്തട്ടിലുള്ളവരെ സഹായിച്ചാലേ അന്തസുള്ളൊരു തൊഴിലായി ഇത് മാറുകയുള്ളൂ. ഇപ്പോള്‍ കോര്‍പ്പറേറ്റുകളാണ് ഈ സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിയമരംഗത്തുള്ളവര്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാജില്ലകളിലും അഡ്മിനിസ്ട്രേറ്റീവ് കോടതികള്‍ ആരംഭിക്കേണ്ടതുണ്ട്. നികുതി സംബന്ധമായ പരാതികള്‍ പോലും റിട്ടു ഹര്‍ജികളായി ഹൈക്കോടതിയിലെത്തുന്നുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി.
281 പേര് സന്നതെടുത്ത് അഭിഭാഷകരായി. ഫെഡറല്‍ ബാങ്ക് ഓഫീസസേഴ്സ് അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന വി.കെ. പ്രസാദ്, ക്രിസ്ത്യന്‍ സഭകളിലെ ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്ന ഇന്ദുലേഖ, ഉടുപ്പി അജേക്കാര് ക്നാനായ പള്ളി വികാരിയായ ഫാ. ബോബി ചേരിയില്‍, എറണാകുളം കുടുംബകോടതി ജഡ്ജിയായി വിരമിച്ച എന്‍. ലീലാമണി, ജസ്റ്റിസ് സി.ടി. രവികുമാറിന്റെ മകള്‍ നീതു, ജസ്റ്റിസ് കെ. ഹേമയുടെ മകള്‍ നിഹാരിക ഹേമാ രാജ്, ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ മകന് കെവിന് തോമസ് എന്നിവരാണ് സന്നതെടുത്തവരില് പ്രമുഖര്‍.
ചടങ്ങില്‍ ബാര്‍ കൗണ്‍സില്‍ ചെയര്മാന് ടി.എച്ച്. അബ്ദുള്‍ അസീസ് അധ്യക്ഷനായി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്‍. നഗരേഷ്, അഡ്വ. കെ.എന്‍. അനില്‍കുമാര്‍, അഡ്വ. എം. രാമന്‍കുട്ടി, അഡ്വ. മത്തായി വര്‍ക്കി മുതിരേന്തി, ബാര്‍ കൗണ്‍സില്‍ അംഗങ്ങളായ കെ.പി. ജയചന്ദ്രന്, എം.ടി. അയ്യപ്പന്‍പിള്ള, എന്‍. നാരായണന് നായര്‍, ബി. വാസുദേവന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: