എരുമേലി: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച എരുമേലി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഉച്ചകഴിഞ്ഞുളള ഒപിയും, രാത്രികാല ചികിത്സയും ഇന്ന മുതല്‍ പുനരാരംഭിക്കും. പുതിയതായി നാല് ഡോക്ടര്‍മാരെക്കൂടി ആശുപത്രിയിലേയ്ക്ക് നിയമിച്ചതോടെയാണ് കഴിഞ്ഞ ഒരുമാസമായി നിര്‍ത്തിവെച്ച രാത്രികാല ഒപി ആരംഭിക്കുന്നത്.
രാത്രികാല ചികിത്സ മുടങ്ങിയതോടെ മലയോരമേഖലയടക്കുമുളള സാധാരണ രോഗികള്‍ ദുരിതത്തിലായിരുന്നു. ഇതിനെതിരെ ബിജെപി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ മെഡിയ്ക്കല്‍ ഓഫീസറുടെ മുറയിലെത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് മെഡിയ്ക്കല്‍ ഓഫീസറുമായി നടന്ന ചര്‍ച്ചയില്‍ ആഗസ്റ്റ് ഒന്നിന് മുമ്പ് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്ണ്ണതോതിലാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിരവധി പുതിയ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചിട്ടും കിടത്തി ചികിത്സ ആരംഭിക്കാത്തതില്‍ പ്രതിക്ഷേധം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: