കോട്ടയം: വിശ്വകര്‍മ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് വിഎസ്എസ് സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. കോട്ടയത്ത് വിഎസ്എസ് ജില്ലാ കമ്മറ്റി പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ 15 കോടിയിലധികം വരുന്ന വിശ്വകര്‍മ്മജരോടുള്ള മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നിഷേധാത്മക സമീപനം തിരുത്തണം. വിശ്വകര്‍മ്മ ദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ സപ്തംബര്‍ 17 പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നു. കേരളം ഇക്കാര്യം മാതൃകയാക്കണം. ജനസംഖ്യാനുപാതികമായി നിയമ നിര്‍മ്മാണ സഭകളില്‍ വിശ്വകര്മ്മജര്ക്കുണ്ടായിരുന്ന പ്രാതിനിധ്യം പുനഃസ്ഥാപിക്കണം. പരമ്പരാഗതമായി താന്ത്രിക വൈദിക് വാസ്തുവിദ്യയില്‍ മുന്നിട്ടു നില്ക്കുന്ന സമുദായത്തിന് ദേവസ്വം ബോര്‍ഡു നിയമനങ്ങളില്‍ 15 ശതമാനം സംവരണം അനുവദിക്കണം. വിശ്വകര്മ്മജര്ക്കനുവദിച്ച പെന്ഷന് പദ്ധതി, പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് അനുവദിച്ച രണ്ടുശതമാനം സംവരണം എന്നിവ പ്രാബല്യത്തില്‍ വരുത്തണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വിഎസ്എസ്സിന്റെ നേതൃത്വത്തില്‍ ജനലക്ഷങ്ങളെ അണിനിരത്തി ആഗസ്റ്റ് 27ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ആര്. മുരളീധരന് അവകാശ പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡന്റ് കെ.ആര്. സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വിഎസ്എസ് ട്രഷറര്‍ എം.വി. രാധാകൃഷ്ണന്, വിഎസ്എസ് മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് ശോഭാ ചന്ദ്രശേഖരന്, ബോര്‍ഡംഗം പി. ഉദയഭാനു, എം.പി. രവി, കെ.ഡി. നടരാജന്, എ. രാജന്, കെ.കെ. രാജപ്പന്, സി.ആര്. ബിജുമോന്, പി.പി. മോഹനന്, നരിമറ്റം സദാനന്ദന്, സരസമ്മ കൃഷ്ണന്, പി.ജി. ചന്ദ്രബാബു, എം.പി. ദാസപ്പനാചാരി, വി.എസ്. ശ്രീധരന്, പി.ബി. രതീഷ്, പൊന്നമ്മ ദാമോദരന്‍, ദീപാ സോമന്, രാധാ ബിജു, സുഷമാ ജയന്, കെ.വി. ഷാജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: